ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്നും അഞ്ചും എട്ടും വയസ്സുള്ള മൂന്നു കുട്ടികളും ആറു യുവ തികളും അടക്കം ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. 20 പേർ കൂടി രോഗബാധിതരായതോടെ സംസ്ഥാനത്തെ ആകെ എണ്ണം 86. 19 പേരും ഇൻഡോറിൽനിന്നാണ്. ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു.
സഫ്ജർജങ് ആശുപത്രിയിെല രണ്ടു ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ബയോകെമിസ്ട്രി വകുപ്പിലെ മൂന്നാംവർഷ പി.ജി വിദ്യാർഥിനിയാണ് ഇവരിൽ ഒരാൾ. ഇവർ വിദേശയാത്ര നടത്തിയിരുന്നു. ആന്ധ്രപ്രദേശിൽ ബുധനാഴ്ച 43 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 87 ആയി.
ജമ്മു-കശ്മീരിലെ 20 ഗ്രാമങ്ങളും അഞ്ച് നഗരപ്രദേശങ്ങളും ‘ചുവപ്പുമേഖല’കളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 55 രോഗികളുണ്ട്.സമൂഹമാധ്യമത്തിൽ തനിക്ക് കോവിഡാണെന്ന് പ്രചരിപ്പിച്ചതിനെ തുടർന്ന് മഥുരയിൽ ഒരാൾ ആത്മഹത്യ ചെയ്തു. അയൽക്കാരാണ് ഇയാൾക്ക് രോഗമുണ്ടെന്ന് പ്രചരിപ്പിച്ചത്. രോഗലക്ഷണമുണ്ടായിരുന്നെങ്കിലും പരിശോധനയിൽ നെഗറ്റിവായിരുന്നു. കർണാടകയിൽ നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, ആകെ 105.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.