ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിെൻറ കോയമ്പത്തൂരിലെ ഇൗഷ ഫൗണ്ടേഷൻ യോഗകേന്ദ്രത്തില െ 150ഒാളം വിദേശ അന്തേവാസികൾക്ക് തമിഴ്നാട് ആരോഗ്യവകുപ്പ് സമ്പർക്കവിലക്ക് ഏർപ ്പെടുത്തി. ഫെബ്രുവരി 21ന് ശിവരാത്രിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറ ുകണക്കിന് വിദേശികളടക്കം പതിനായിരങ്ങളാണ് പെങ്കടുത്തത്. മിക്ക വിദേശികളും തിരിച്ചുപോയിരുന്നില്ല.
ഫെബ്രുവരി 15നുശേഷം എത്തിയ മുഴുവൻ വിദേശികളുടെയും ഇന്ത്യക്കാരുടെയും വിവരം ശേഖരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. ഇതിെൻറ ഭാഗമായാണ് യോഗ കേന്ദ്രത്തിലെ വിദേശികളെയും പരിശോധനക്ക് വിധേയമാക്കിയത്.
ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനവും ഇൗഷ യോഗകേന്ദ്രത്തിലെ ശിവരാത്രിയാഘോഷവും താരതമ്യംചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതിനിടെയാണ് അധികൃതരുടെ നടപടി. യോഗകേന്ദ്രയിൽ നിരവധി വിദേശികൾ ആഴ്ചകളായി താമസിക്കുന്നുണ്ടെങ്കിലും കോവിഡ് പരിശോധന നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വെൽെഫയർ പാർട്ടി തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എസ്.അബ്ദുറഹ്മാൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പരാതി നൽകിയിരുന്നു. ഇതേപ്രശ്നം ബുധനാഴ്ച മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ, ഡൽഹി സമ്മേളനത്തിൽ പെങ്കടുത്തവർക്ക് രോഗബാധ സ്ഥിരീകരിച്ചതായും മറ്റേതിടങ്ങളിലും രോഗലക്ഷണങ്ങൾ കാണപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറുപടി.
കേന്ദ്രത്തിൽ ആർക്കും കോവിഡ് ബാധയില്ലെന്നും അനാവശ്യമായി കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇൗഷ യോഗ കേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.