ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ജി - 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് പോകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൂൺ 11-13 തീയതികളിൽ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു.
'ജി - 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിനന്ദിക്കുകയാണ്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി പെങ്കടുക്കില്ല' ^വിദേശകാര്യ വക്താവ് അറിയിച്ചു.
യു.എസ്.എ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജപ്പാൻ, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി^7ൽ ഉള്ളത്. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.