ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരിക്ക് നേരെ ലൈംഗികാതിക്രമം. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിയാണ് കുട്ടിയെ വാഷ്റൂമിൽവെച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തെക്കൻ ഡൽഹിയിലെ ഛത്താർപുരിലെ കോവിഡ് കെയർ സെൻററിൽ ജൂലൈ 15നാണ് സംഭവം.
വാഷ്റൂമിലെത്തിയ പെൺക്കുട്ടിയെ 19കാരൻ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും കുട്ടി പറഞ്ഞു. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടതായി പൊലീസ് പറഞ്ഞു.
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിനായി 10,000 കിടക്ക സൗകര്യമുള്ള കോവിഡ് കെയർ സെൻററാണ് ഇവിടം. വീട്ടിൽ മതിയായ ഐസൊലേഷൻ സൗകര്യമില്ലാത്തവരെയും ഇവിടെയാണ് ചികിത്സിക്കുന്നത്. ഇന്തോ തിബറ്റൻ ബോർഡർ പൊലീസിനാണ് സെൻററിെൻറ നിയന്ത്രണം. ചേരിപ്രദേശത്ത് താമസിക്കുന്ന കുട്ടിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിേടക്ക് മാറ്റുകയായിരുന്നു. നേരിട്ട അതിക്രമത്തെക്കുറിച്ച് കുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഐ.ടി.ബി.പിയെ അറിയിക്കുകയും അവർ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 19കാരനും സമപ്രായക്കാരനായ കൂട്ടുകാരനുമെതിരെ പോക്സോ പ്രകാരം കേസ് എടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.