ന്യൂഡൽഹി: നേരിയ കോവിഡ് ലക്ഷണമുള്ളവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ (ഐസൊലേഷനിൽ) കഴിയാ ൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളു മായി സമ്പർക്കം ഒഴിവാക്കാനാണിത്.
•തെൻറ ആരോഗ്യസ്ഥിതിയെക്കുറിച്ച് രോഗലക്ഷ ണമുള്ളവർ ജില്ല സർവൈലൻസ് ഓഫിസർക്ക് വിവരം നൽകണം.
•രോഗലക്ഷണമുള്ളയാളെ പരിചര ിക്കുന്നവരും അടുത്ത് ഒപ്പം താമസിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം മുൻകരുതലായി ഹൈഡ്രോക്സിക്ലോറോക്വീന് മരുന്ന് ഉപയോഗിക്കണം.
•24 മണിക്കൂറും പരിചരണത്തിന് ഒരാളുടെ സഹായം ഏർപ്പെടുത്തണം. ഇദ്ദേഹവും സമീപ ആശുപത്രിയുമായി ബന്ധപ്പെടാനും സൗകര്യം വേണം.
•പരിശോധനഫലം കാത്തിരിക്കുന്നവരും രോഗം സ്ഥിരീകരിച്ചവരും െഎസോലേഷനിലായിരിക്കണം, ഇവരിൽനിന്ന് രോഗവ്യാപനം തടയാൻ ആശുപത്രി സൗകര്യവും പ്രയോജനപ്പെടുത്തണം.
•നേരിയ ലക്ഷണമുള്ളവർ വീട്ടിൽ തന്നെ ഐസോലേഷനിൽ കഴിഞ്ഞാൽ മതി. എന്നാൽ, ശ്വാസതടസ്സം, തുടർച്ചയായ നെഞ്ചുവേദന, മാനസിക അസ്വസ്ഥത, ചുണ്ടുകളുടെയും മുഖത്തിെൻറയും വിളർച്ച എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
•ലക്ഷണങ്ങൾ ഇല്ലാതായെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തുകയും െമഡിക്കൽ സർവൈലൻസ് ഓഫിസർ സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ വീട്ടിലെ ഐസൊലേഷൻ അവസാനിപ്പിക്കാം.
ആഗോള കണക്കനുസരിച്ച്, രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനത്തിനും നേരിയ ലക്ഷണമാണുള്ളത്. ബാക്കി 20 ശതമാനമാണ് ഗുരുതരാവസ്ഥയിലേക്ക് മാറുന്നത്. ഇവർക്കാണ് ആശുപത്രി ചികിത്സ അനിവാര്യം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ അഞ്ചു ശതമാനത്തിനേ ഐ.സി.യു ആവശ്യമായി വന്നിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.