ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരാഴ്ചക്കുള്ളിൽ 20,000 കിടക്ക സൗകര്യം ഒരുക്കാൻ ഡൽഹി സർക്കാർ. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ഇതിനായി ഏറ്റെടുക്കും. 80 ഓഡിറ്റോറിയങ്ങളിലായി 11,000 കിടക്ക സൗകര്യമായിരിക്കും ഒരുക്കുക. ഇവയുടെ പ്രവർത്തന ചുമതല സമീപത്തെ നഴ്സിങ് ഹോമുകളുമായി ബന്ധിപ്പിച്ചിരിക്കും.
4,000 കിടക്ക സൗകര്യം 40 ഹോട്ടലുകളിലായി ഒരുക്കും. ഇവ സമീപത്തെ സ്വകാര്യ ആശുപത്രികളുമായും ബന്ധിപ്പിച്ചിരിക്കും. കൂടാതെ എല്ലാ നഴ്സിങ് ഹോമുകളിലും 10 മുതൽ 49 വരെ കിടക്ക സൗകര്യവും ഒരുക്കും. ഇത്തരത്തിൽ 5,000 കിടക്കകൾ ഒരുക്കാനാണ് സർക്കാർ തീരുമാനം.
കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റിയിരുന്നു. കൂടുതൽ കിടക്ക സൗകര്യം ഒരുക്കുന്നതിെൻറ പുതിയ മാർഗനിർദേശങ്ങൾ ജില്ല മജിസ്ട്രേറ്റുമാർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.