എല്ലാ ഇലക്ട്രോണിക് റെക്കോഡുകളും തെളിവായി സ്വീകരിക്കാം 

ന്യൂഡൽഹി: ലോകം കൂടുതൽ ഇലക്ട്രോണിക്വത്കൃതമായിക്കൊണ്ടിരിക്കുന്ന കാലത്ത് സർട്ടിഫൈ െചയ്യാത്ത ഇലക്ട്രോണിക് റെക്കോഡുകളും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.

ക്രിമിനൽ കേസുകളിൽ ഏറെ നിർണായകമാവുന്ന ഇലക്ട്രോണിക് റെക്കോഡുകൾ തെളിവായി സ്വീകരിക്കുന്നതിന് തെളിവുനിയമത്തിലെ 65ബി (നാല്) വകുപ്പുപ്രകാരം അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സർട്ടിഫൈ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് വ്യാഖ്യാനിക്കവെയാണ് നീതിയുടെ താൽപര്യത്തിനായി ഇൗ നിബന്ധനയിൽ ഇളവ് നൽകാമെന്ന് ജസ്റ്റിസുമാരായ എ.കെ. ഗോയലും യു.യു. ലളിതും അഭിപ്രായപ്പെട്ടത്. 

ഇലക്ട്രോണിക് റെക്കോഡുകൾ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സർട്ടിഫൈ ചെയ്തിരിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ലെന്നായിരുന്നു ജഡ്ജിമാരുടെ നിരീക്ഷണം. നിബന്ധന കർശനമായി നടപ്പാക്കിയാൽ ആവശ്യമായ തെളിവ് കൈവശമുണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവും. ഇത് അനുവദിക്കാനാവില്ല -കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിർന്ന അഭിഭാഷകരായ അരുൺ മോഹൻ, ജയന്ത് ഭൂഷൺ, യശാങ്ക് അദ്യാരു, മീനാക്ഷി അറോറ എന്നിവരുടെ അഭിപ്രായംകൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ നിരീക്ഷണം. 

Tags:    
News Summary - Courts can rely on electronic records without certificate: Supreme court -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.