18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ മാതാപിതാക്കൾ രഹസ്യമായി കൊന്നു കുഴിച്ചുമൂടിയ 18 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച അജ്ഞാത കത്തിലെ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പ്ര സ്വദേശികളായ ജാഹിദ് ഷെയ്ഖ് (38), നൂറമി (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 18 നായിരുന്നു സംഭവം. ദമ്പതികൾ തങ്ങളുടെ 18 മാസം പ്രായമുള്ള കുഞ്ഞ് ലബീബയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിൽ കുഴിച്ചിട്ടതിനെക്കുറിച്ച് പൊലീസിന് അജ്ഞാത കത്ത് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ആദ്യം സഹകരിച്ചില്ലെങ്കിലും പിന്നീടവർ കുറ്റം സമ്മതിച്ചു. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

ദമ്പതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 302, 201 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദമ്പതികളെ ഏപ്രിൽ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Couple arrested for killing and burying 18-month-old baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.