പട്ന: ബിഹാർ പി.എസ്.സിയുടെ പ്രാഥമിക പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗാർഥികളുടെ വൻപ്രതിഷേധത്തിനൊടുവിൽ പൊലീസ് അതിക്രൂരമായി ലാത്തിച്ചാർജ് നടത്തി. പട്നയിലെ ഗാന്ധി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ നേതൃത്വം നൽകി.
പ്രശാന്ത് കിഷോറടക്കം 700 പേർക്കെതിരെ കേസെടുത്തു. പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും ചോദ്യക്കടലാസ് ചോർന്നിട്ടും ബി.ജെ.പി നാണമില്ലാതെ നിഷേധിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ബി.ജെ.പി യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ‘ഇരട്ട എൻജിൻ’ ബി.ജെ.പി സർക്കാർ യുവാക്കൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.