ബംഗളൂരു: കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിനെ കൂടുതൽ സമ്മർദത് തിലാക്കി ഭരണപക്ഷ എം.എൽ.എമാരുടെ രാജി തുടരുന്നു. നേതൃത്വത്തെ വിമർ ശിച്ചതിെൻറ പേരിൽ അച്ചടക്കനടപടി നേരിടുന്ന ശിവാജി നഗർ കോൺഗ്ര സ് എം.എൽ.എ റോഷൻ ബെയ്ഗ് ചൊവ്വാഴ്ച രാജിവെച്ചു. കോൺഗ്രസ് നിയമസ ഭ കക്ഷിയോഗത്തിൽ പെങ്കടുക്കാതിരുന്ന ബെയ്ഗ് ഉച്ചക്ക് 12.30ഒാടെ സ്പീക്കർക്ക് നേരിട്ട് കത്ത് കൈമാറി. ഇേതാടെ ഒരാഴ്ചക്കിടെ രാജിസമർപ്പിച്ച ഭരണപക്ഷ എം.എൽ.എമാരുടെ എണ്ണം 14 ആയി.
സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും മന്ത്രിസ്ഥാനം രാജിവെച്ച് പിന്തുണ പിൻവലിച്ചതോടെ സഖ്യസർക്കാറിന് സ്പീക്കറുെടതടക്കം 103 പേരുടെ പിൻബലം മാത്രമായി. മന്ത്രിസ്ഥാനങ്ങൾ വെച്ചുനീട്ടിയിട്ടും വിമതർ വഴങ്ങാത്തതും കൂടുതൽ പേർ രാജിക്കൊരുങ്ങുന്നതും പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി. കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽനിന്ന് 18 പേർ വിട്ടുനിന്നു. ഇതിൽ ആറുപേർ മാത്രമാണ് കാരണമറിയിച്ചത്. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന ഏഴ് കോൺഗ്രസ് എം.എൽ.എമാർക്കുപുറമെ കർണാടകയിലുള്ള മൂന്ന് വിമതരും യോഗത്തിനെത്തിയില്ല.
വിമത എം.എൽ.എ രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി എം.എൽ.എ യോഗത്തിൽ പെങ്കടുത്തെങ്കിലും രാജി ആലോചനയിലാണെന്നും പിതാവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രതികരിച്ചു. രാജി പിൻവലിച്ച് മന്ത്രിസ്ഥാനം സ്വീകരിക്കുകയോ അയോഗ്യത നടപടി നേരിടുകയോ ആണ് കോൺഗ്രസ്, വിമതർക്കുമുന്നിൽ തുറന്നിട്ട വഴി. ജൂലൈ 21ന് മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
രാമലിംഗറെഡ്ഡി ഒഴികെയുള്ള ഒമ്പതു എം.എൽ.എമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർ കെ.ആർ. രമേശ്കുമാറിന് കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു കത്ത് കൈമാറി. ആരുടെയും താൽപര്യപ്രകാരമല്ല രാജിയെന്നും തങ്ങൾ സഖ്യസർക്കാറിെൻറ പ്രകടനത്തിൽ തൃപ്തരല്ലെന്നും മുംബൈയിലുള്ള വിമത എം.എൽ.എ എസ്.ടി. സോമശേഖർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.