ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് ജയിക്കുമെന്ന് സർവേഫലം. ലോക്പോൾ നടത്തിയ സർവേയിലാണ് തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നല്ല ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു.
ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും സർവേ പ്രവചിക്കുന്നുണ്ട്. കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയായിരിക്കും മൂന്നാം സ്ഥാനത്ത് വരിക. തെലങ്കാനയിൽ 13 മുതൽ 15 വരെ സീറ്റുകളാവും കോൺഗ്രസിന് ലഭിക്കുക. രണ്ട് മുതൽ മൂന്ന് വരെ സീറ്റുകളാവും ബി.ജെ.പിക്ക് കിട്ടുക. ബി.ആർ.എസിന് പരമാവധി ഒരു സീറ്റ് കിട്ടും. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും ഒരു സീറ്റ് കിട്ടും
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ലോക് പോൾ നടത്തിയ സർവേയിലെ ഫലം ഏതാണ്ട് ശരിയായിരുന്നു. 69 മുതൽ 72 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു ലോക്പോൾ സർവേക്ക് ശേഷം പറഞ്ഞത്. തെലങ്കാനയിൽ കോൺഗ്രസിന് 64 സീറ്റാണ് കിട്ടിയത്. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഇക്കുറിയും ഹൈദരാബാദ് സീറ്റ് നിലനിർത്തുമെന്നും സർവേയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.