ബംഗളൂരു: കർണാടകയുടെ 28 മണ്ഡലങ്ങളിൽ ദക്ഷിണ മേഖലയിലെ 14 മണ്ഡലങ്ങളിൽ വ്യാഴാഴ്ച തെരഞ ്ഞെടുപ്പ് നടക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറയും സർക്കാ റിെൻറയും ഭാവികൂടി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങ ൾ നടക്കുന്നത് തെക്കൻ മണ്ഡലങ്ങളിലാണ്. ബി.ജെ.പിക്ക് ശക്തിയുള്ള തീരമേഖലയും കോൺഗ് രസിെൻറയും ജെ.ഡി-എസിെൻറയും വോട്ടുബാങ്കായ മൈസൂരു മേഖലയും ബി.ജെ.പിക്കും സഖ്യത്തിനും ഒരുപോലെ സ്വാധീനമുള്ള ബംഗളൂരു മേഖലയും ഇന്ന് വിധിയെഴുതും. ബി.ജെ.പിക്കെതിരെ കഴിഞ്ഞ വർഷം നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പരീക്ഷിച്ചുവിജയിച്ച സഖ്യത്തെ പൊതുതെരഞ്ഞെടുപ്പിലും നിലനിർത്തിയ കോൺഗ്രസും ജെ.ഡി-എസും പ്രചാരണത്തുടക്കത്തിൽ നേരിട്ട ആഭ്യന്തരകലഹങ്ങൾ ഏറക്കുറെ അടങ്ങിയ സാഹചര്യത്തിലാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. ഒന്നിച്ചുനിൽക്കുന്നതിനാൽ ഇരു പാർട്ടികളുടെയും സിറ്റിങ് മണ്ഡലങ്ങൾ നിലനിർത്തുന്നതോടൊപ്പം ദക്ഷിണ മേഖലയിൽ ബി.ജെ.പിയുടെ രണ്ടു സീറ്റെങ്കിലും പിടിച്ചെടുക്കാൻ സഖ്യത്തിന് കഴിഞ്ഞേക്കും.
ഒാരോ തെരഞ്ഞെടുപ്പ് കഴിയുംതോറും വർഗീയ ധ്രുവീകരണം ശക്തിപ്പെട്ടുവരുന്നതാണ് തീരമണ്ഡലങ്ങളായ ദക്ഷിണ കന്നടയിലെയും ഉഡുപ്പിയിലെയും കാഴ്ച. സഖ്യത്തിെൻറ ശ്രമങ്ങൾ വോട്ടായാൽ പഴയ മൈസൂരു മേഖലയിൽ ബി.ജെ.പിയുടെ അടിത്തറയിളകും. ബംഗളൂരു നഗരമേഖലയിൽ മോദിവിരുദ്ധ തരംഗത്തിലാണ് സഖ്യത്തിെൻറ പ്രതീക്ഷ. സി.പി.എമ്മും (ചിക്കബല്ലാപുര) സി.പി.െഎയും (തുമകുരു) എസ്.ഡി.പിയും (ദക്ഷിണ കന്നട) മത്സരിക്കുന്ന മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോെട്ടടുപ്പ്. കേന്ദ്രമന്ത്രി ഡി. സദാനന്ദ ഗൗഡ, ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് എം.പി എം. വീരപ്പ മൊയ്ലി, നടൻ പ്രകാശ്രാജ്, നടി സുമലത അംബരീഷ് തുടങ്ങിയവരാണ് ഇന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രമുഖർ.
14 മണ്ഡലങ്ങളിൽ ആറു സീറ്റ് വീതം കോൺഗ്രസിനും ബി.ജെ.പിക്കും രണ്ടു സീറ്റ് ജെ.ഡി-എസിനുമൊപ്പമാണ്. സിറ്റിങ് മണ്ഡലങ്ങൾക്കു പുറമെ, ബി.ജെ.പിയുടെ മൈസൂരു-കുടക്, ബംഗളൂരു നോർത്ത് മണ്ഡലങ്ങളിലാണ് സഖ്യത്തിന് സാധ്യത നിലനിൽക്കുന്നത്. മൈസൂരു-കുടക് മണ്ഡലത്തിൽ വോട്ടു ശതമാനവും നിയമസഭ തെരഞ്ഞെടുപ്പ് ഫലവും നോക്കിയാൽ സഖ്യം ബി.ജെ.പിയെ മറികടക്കും. ബംഗളൂരു നോർത്തിലെ എട്ടു നിയമസഭ സീറ്റിൽ അഞ്ചെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ജെ.ഡി-എസിനുമാണ്. ഒറ്റ സീറ്റിലേ ബി.ജെ.പിക്ക് ജയിക്കാനായുള്ളൂ.
ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് എം.പി എം. വീരപ്പ മൊയ്ലി, നടൻ പ്രകാശ്രാജ്, നടി സുമലത അംബരീഷ് തുടങ്ങിയവരാണ് ഇന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രമുഖർ
അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ ആഭ്യന്തര കലഹങ്ങൾ തങ്ങളുടെ വഴി സുഗമമാക്കുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. പരമ്പരാഗത ശത്രുക്കളായ ജെ.ഡി-എസിെൻറയും കോൺഗ്രസിെൻറയും അണികളിൽനിന്നുയർന്ന അപസ്വരങ്ങൾ ഇല്ലാതാക്കാനായിരുന്നു ഇൗ മേഖലയിലെ പ്രചാരണങ്ങളിൽ സഖ്യ നേതാക്കൾ വിയർപ്പൊഴുക്കിയത്.
ഇവ ഏറക്കുറെ ഫലംകണ്ടെന്നാണ് അവസാനഘട്ട പ്രചാരണങ്ങൾ തെളിയിക്കുന്നത്. അതേസമയം, ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റുകളിൽ അട്ടിമറി നടന്നാൽ അത് സഖ്യത്തിൽ കലാപത്തിന് വഴിയൊരുക്കും. കർണാടകയിലെ സഖ്യസർക്കാറിെൻറ ഭാവി ലോക്സഭ തെരഞ്ഞെടുപ്പിെൻറ അടിസ്ഥാനത്തിലായിരിക്കുമെന്ന എച്ച്.ഡി. ദേവഗൗഡയുടെ മുന്നറിയിപ്പും തെരഞ്ഞെടുപ്പോടെ സഖ്യസർക്കാർ വീഴുമെന്ന ബി.െജ.പിയുടെ പ്രസ്താവനയും അവഗണിക്കാവുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.