ന്യൂഡൽഹി: പലായനം ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയ ബസിെൻറ പേരിൽ ഉത്തർപ്രദേശ് സർക്കാറും കോൺഗ്രസും തമ്മിൽ പോര്. ഞയാറാഴ്ച ഉത്തർപ്രദേശ് അതിർത്തിയിൽ തയാറാക്കി നിർത്തിയ 1,000 ബസുകൾക്ക് പ്രതിഷേധങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് യോഗി സർക്കാർ അനുമതി നൽകിയത്.
എന്നാൽ, അതിർത്തിയിൽ നിർത്തിയ ബസുകളുടെ ഫിറ്റ്നസ് പരിശോധനക്ക് നൂറകണക്കിന് കിലോമീറ്റർ അകലെ ലഖ്നോവിൽ എത്താൻ തൊട്ടുപിറകെ ഡ്രൈവർമാർക്ക് നിർദേശം നൽകി. ഇതിെനതിരെ പ്രിയങ്കഗാന്ധി രംഗത്തുവന്നതോടെ യോഗി പിന്മാറി. പിന്നീട് ചൊവ്വാഴ്ച ൈവകീട്ട് 500 ബസുകള്‍ നോയിഡയിലേക്കും 500 ബസുകള്‍ ഗാസിയാബാദിലേക്കും അയക്കാനുള്ള അനുമതി നല്‍കുന്നെന്ന് കാണിച്ച് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്കി.
ബസുകള്‍ വൈകീട്ട് അഞ്ചുമണിയോടെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഓഫിസ് സര്‍ക്കാറിനെ അറിയിച്ചു. യോഗി സർക്കാറിെൻറ സമീപനം മനുഷ്യത്വമില്ലായ്മയാണെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.