ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില 58.50 രൂപ കുറച്ച് എണ്ണക്കമ്പനികൾ. വിമാന ഇന്ധന നിരക്ക് 7.5 ശതമാനം വർധിപ്പിച്ചു. ഗാർഹിക പാചകവാതക (എൽ.പി.ജി) വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ഡൽഹിയിൽ 1,665 രൂപയും മുംബൈയിൽ 1,616.50 രൂപയുമാണ്.
തുടർച്ചയായി നാലാമത്തെ തവണയാണ് നിരക്ക് കുറക്കുന്നത്. ജൂൺ ഒന്നിന് 24 രൂപയും മേയ് ഒന്നിന് 14.50 രൂപയും ഏപ്രിൽ ഒന്നിന് 41 രൂപയും കുറച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടർ വില 853 രൂപയായി തുടരും. ഗാർഹിക സിലിണ്ടർ വില ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചിരുന്നു.
വിമാന ഇന്ധന (എ.ടി.എഫ്) വില കിലോലിറ്ററിന് 6,271.5 രൂപയാണ് വർധിപ്പിച്ചത്. വർധന വാണിജ്യ വിമാനക്കമ്പനികളുടെ ഭാരം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.