ബംഗളൂരു: ചായക്കച്ചവടക്കാരനിൽനിന്ന് പ്രധാനമന്ത്രിപദത്തിലെത്തിയതാണ് നരേന്ദ്ര മോദിയുടെ ചരിത്രം. ക്ലർക്കായി കിട്ടിയ സർക്കാർ േജാലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിപദത്തിലേറിയതാണ് ബി.എസ്. യെദിയൂരപ്പയുടെ ചിത്രം. മോദി കേന്ദ്രത്തിൽ ഇളക്കിവിട്ട കാവിക്കാറ്റ് കറങ്ങിത്തിരിഞ്ഞ് കർണാടകയിലെത്തുേമ്പാൾ ഭൂകനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്. യെദിയൂരപ്പയാണ് മുഖ്യമന്ത്രിപദത്തിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽത്തന്നെ മുഖ്യമന്ത്രിയായി തെൻറ സത്യപ്രതിജ്ഞ ചടങ്ങ് മേയ് 17ന് നടക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. വോെട്ടടുപ്പും എക്സിറ്റ്പോളും കഴിഞ്ഞപ്പോൾ ആത്മവിശ്വാസം വർധിച്ച് തീയതി ഉറപ്പിച്ചു. കാര്യങ്ങൾ കലങ്ങിമറിഞ്ഞ് ഒടുവിൽ 17ന് രാവിലെ ഒമ്പതിന് സംസ്ഥാനത്തിെൻറ 23ാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇൗ ആത്മവിശ്വാസം തന്നെയാണ് അദ്ദേഹത്തിെൻറ കരുത്ത്. പാർട്ടിക്ക് ഒഴിച്ചുനിർത്താനാവാത്ത ശക്തനായ ലിംഗായത്ത് നേതാവ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒൗേദ്യാഗിക സ്ഥാനങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ വിരമിക്കേണ്ട പ്രായം 75 ആയി ബി.ജെ.പി നിജപ്പെടുത്തിയിരുന്നെങ്കിലും കർണാടക തെരഞ്ഞെടുപ്പിെൻറ ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് യെദിയൂരപ്പയെ നിയോഗിക്കാൻ പാർട്ടി അതൊക്കെ തിരുത്തി. വയസ്സ് 75 കഴിഞ്ഞാലും ലിംഗായത്ത് വോട്ട് നിർണായകമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ക്രൗഡ് പുള്ളറായിരുന്നു അദ്ദേഹം.
ശിക്കാരിപുര കോൺഗ്രസിൽനിന്ന് കൈയടക്കിയാണ് ആദ്യ നിയമസഭ പ്രവേശനം. പിന്നീട് ഏഴു തവണ പ്രതിനിധാനംചെയ്ത മണ്ഡലത്തിൽ ഒരു തവണ തോറ്റു. 2006ൽ ദൾ-ബി.ജെ.പി സർക്കാറിൽ ഉപമുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയാവാൻ അവസരമൊരുങ്ങിയപ്പോൾ കുമാരസ്വാമി പാലംവലിച്ചു. നിറഞ്ഞ കണ്ണുകളോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ രണ്ടുവർഷത്തിനുശേഷം ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിയിച്ച് മുഖ്യമന്ത്രിയായി ചിരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ബെള്ളാരിയിലും ശിവമോഗയിലുമായി ജയിലിൽ കഴിഞ്ഞ അദ്ദേഹം പിന്നെ ജയിലിലെത്തുന്നത് 2011ൽ അഴിമതിക്കേസിൽ കുടുങ്ങിയതോടെയാണ്.
പിന്നാലെ പാർട്ടിയോട് പിണങ്ങി കെ.ജെ.പിയുണ്ടാക്കി ജനവിധി തേടി ബി.ജെ.പിയെ ഞെട്ടിച്ചു. പിണക്കംമാറി തിരിച്ചെത്തിയപ്പോൾ 2014ൽ എം.പിയും 2016ൽ പാർട്ടി സംസ്ഥാന അധ്യക്ഷനുമായി. രാഷ്ട്രീയ അടവുകളിൽ ചാണക്യനായ യെദിയൂരപ്പയുടെ നിർബന്ധബുദ്ധിയിലാണ് ഖനന ഴിമതിക്കേസുകളിൽ കുടങ്ങിയ മുൻ മന്ത്രി ജനാർദന റെഡ്ഡിയെ പാർട്ടിയിലേക്ക് ബി.ജെ.പി വീണ്ടും അടുപ്പിച്ചത്. വരുംദിവസങ്ങളിലെ കുതിരക്കച്ചവടത്തിൽ അതിെൻറ ഫലം കാണാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.