ന്യൂഡൽഹി: ബി.ജെ.പി നേതാവിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഉന്നാവ് ഇരയും മാതാവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കാൻ കാലതാമസമുണ്ടായത് ബോധപൂർവമല്ലെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. ജൂലൈ 12ന് തനിക്ക് പെൺകുട്ടി അയച്ച കത്ത് തെൻറ മുമ്പിലെത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചപ്പോഴായിരുന്നു സെക്രട്ടറി ജനറലിെൻറ മറുപടി.
മാസംതോറും 5000ത്തിലേറെ കത്തുകൾ ഇൗ തരത്തിൽ ലഭിക്കാറുണ്ടെന്നും അവ പരിശോധിക്കാൻ നടപടിക്രമങ്ങളുണ്ടെന്നും സെക്രട്ടറി ജനറൽ മറുപടി നൽകി. കഴിഞ്ഞമാസം 6800 കത്തുകൾ രജിസ്ട്രിയിൽ കിട്ടിയിട്ടുണ്ട്. ഉന്നാവിലെ പെൺകുട്ടിയുടെ പേര് കത്തിലുണ്ടായിരുന്നില്ല. വാഹനാപകടമുണ്ടായ ശേഷം നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞ് കത്ത് അടിയന്തരമായി കേസ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.