ന്യൂഡൽഹി: കലാപം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒത്തുതീർപ്പ് ചർച്ചകൾ തുടങ്ങിവെച്ചെങ്കിലും സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് അയവില്ല. ചീഫ് ജസ്റ്റിസിനെതിരെ പുതിയ ആരോപണങ്ങൾ ഉരുണ്ടുകൂടുകയുമാണ്. മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരുമായി ചൊവ്വാഴ്ച രാവിലെയാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്. സുപ്രീംകോടതിയിലെ നടപടികൾ തുടങ്ങുന്നതിനു മുമ്പായുള്ള കൂടിച്ചേരലിന് ഇടയിലായിരുന്നു 15 മിനിറ്റ് ചർച്ച.
കേസുകൾ വിഭജിച്ചുനൽകുന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസോ അദ്ദേഹത്തെ എതിർക്കുന്ന ജഡ്ജിമാരോ നിലപാട് മാറ്റിയില്ല. മറ്റ് ഏതാനും ജഡ്ജിമാരും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടക്കും. ആധാർ അടക്കം സുപ്രധാന കേസുകൾ പരിഗണിക്കേണ്ട ഭരണഘടന ബെഞ്ചിൽ മുതിർന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയിരുന്നില്ല. ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ പ്രത്യേകാന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ചീഫ് ജസ്റ്റിസിെൻറ തീരുമാനപ്രകാരം ചൊവ്വാഴ്ച ‘ജൂനിയറായ’ ജസ്റ്റിസ് അരുൺ മിശ്ര വാദം കേൾക്കുകയും ചെയ്തു. അതിനിടെ, വാദം കേൾക്കുന്നതിനിടെ മിശ്ര, കേസ് കൈകാര്യം ചെയ്യുന്ന ബെഞ്ച് മാറുന്നതിെൻറ വ്യക്തമായ സൂചന നൽകി. കേസ് അനുയോജ്യമായ ബെഞ്ചിന് വിടാമെന്ന് അദ്ദേഹം ഉത്തരവിൽ പരാമർശിച്ചു.
ഒത്തുതീർപ്പിന് പോംവഴിയൊന്നും തെളിഞ്ഞിട്ടില്ല. എല്ലാ ജഡ്ജിമാരും ഉൾപ്പെടുന്ന ഫുൾകോർട്ട് വിളിച്ചേക്കാം. രണ്ടു മൂന്നു ദിവസത്തിനകം പ്രശ്നപരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗൗരവപ്പെട്ട നാല് ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിെൻറ നേതൃത്വത്തിലുള്ള ന്യായാധിപ പ്രതിബദ്ധത-പരിഷ്കരണ പ്രചാരണ സമിതി (സി.ജെ.എ.ആർ) രംഗത്തു വന്നു.ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയർന്നാൽ അന്വേഷിക്കേണ്ട വിധം വ്യക്തമായി നിർവചിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ഒഴികെയുള്ള സുപ്രീംകോടതി കൊളീജിയം അംഗങ്ങൾ കോടതിതലത്തിൽ അേന്വഷണം നടത്തണമെന്നാണ് ആവശ്യം. മറ്റാർക്കും ഇത് അന്വേഷിക്കാനാവില്ല. കലാപം ഉയർത്തിയ നാലു പേരും ജസ്റ്റിസ് എ.കെ. സിക്രിയുമാണ് ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ കൊളീജിയത്തിൽ ഉള്ളതെന്നതാണ് ശ്രദ്ധേയം. ചീഫ് ജസ്റ്റിസിനെതിരെ പ്രശാന്ത് ഭൂഷൺ പരാതി നൽകുകയും വിശദാംശങ്ങൾ വാർത്തസേമ്മളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തു. നാല് ആരോപണങ്ങൾ ഇവയാണ്.
ഒന്ന്, ഒഡിഷ ൈഹകോടതി മുൻ ജഡ്ജി െഎ.എം. ഖുദ്ദൂസി ഉൾപ്പെട്ട വിവാദ മെഡിക്കൽ കോളജ് അഴിമതിക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഉണ്ട്.രണ്ട്, മെഡിക്കൽ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്ന ബെഞ്ചിൽ സ്വമേധയാ അംഗമായത് ജഡ്ജിമാരുടെ പെരുമാറ്റ സംഹിതക്ക് വിരുദ്ധമായാണ്. മൂന്ന്, നവംബർ ആറിന് ഇറക്കിയ ഭരണപരമായ ഉത്തരവിെൻറ തീയതി തിരുത്തി. നാല്, അഭിഭാഷകനായിരിക്കേ വ്യാജരേഖ നൽകി അദ്ദേഹം ഭൂമി വാങ്ങിയ നടപടി 1985ൽ റദ്ദാക്കിയെങ്കിലും സുപ്രീംകോടതി ജഡ്ജിയായശേഷം മാത്രമാണ് ഭൂമി വിട്ടുകൊടുത്തത്. ചീഫ് ജസ്റ്റിസ് അഴിമതി നടത്തിയെന്ന് പറയുന്നില്ല. ചീഫ് ജസ്റ്റിസിനെ മോദി സർക്കാർ ബ്ലാക്മെയിൽ ചെയ്യാൻ സാധ്യതയുണ്ടെന്നും പറയുന്നില്ല. എന്നാൽ, ഗുരുതര വിഷയങ്ങൾ അന്വേഷിക്കാതെ വന്നാൽ നീതിപീഠത്തിെൻറ വിശ്വാസ്യത കളങ്കപ്പെടുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.