ന്യൂഡൽഹി: മോദിസർക്കാർ തിങ്കളാഴ്ച പാർലമെൻറിൽ കൊണ്ടുവരുന്ന പൗരത്വ നിയമ ഭേദഗ തി ബിൽ മുസ്ലിംവിരുദ്ധം എന്നതിനൊപ്പം പ്രവാസിക്കും തലക്കുമുകളിൽ തൂങ്ങുന്ന വാൾത്തല. പൗരത്വനിയമത്തിലെയോ മറ്റേതെങ്കിലും നിയമങ്ങളിലെയോ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡിെൻറ രജിസ്ട്രേഷൻ സർക്കാറിന് റദ്ദാക്കാമെന്ന് കരടു ബില്ലിൽ പറയുന്നു. അതിനുമുമ്പ് ഈ വിഭാഗത്തിൽ പെടുന്ന പ്രവാസിക്ക് പരാതി ബോധിപ്പിക്കാനുള്ള അവസരം നൽകും.
ഒ.സി.ഐ കാർഡ് രജിസ്ട്രേഷൻ റദ്ദാക്കുന്നപക്ഷം അക്കാര്യം പിന്നീട് പരസ്യപ്പെടുത്തും.തിങ്കളാഴ്ചയാണ് പുതുക്കിയ രൂപത്തിൽ മന്ത്രിസഭ അംഗീകരിച്ച പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിംകൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥ ലളിതമാക്കുന്നതാണ് ബിൽ. മുസ്ലിംകൾക്ക് ഇങ്ങനെ പൗരത്വം കിട്ടില്ല.
തുല്യതയുടെ ഭരണഘടന വ്യവസ്ഥകൾക്കുവിരുദ്ധമാണ് ബില്ലെന്ന വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയത് വകവെക്കാതെയാണ് മുസ്ലിംവിരോധം പ്രതിഫലിക്കുന്ന പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻറിൽ എത്തിക്കുന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ വിഭജിച്ചതിനെക്കാൾ സുപ്രധാനമായ ബില്ലെന്ന വിശേഷണത്തോടെയാണ് അടുത്തദിവസങ്ങളിൽ പാർലമെൻറിൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞദിവസം നടന്ന പാർലമെൻററി പാർട്ടി യോഗത്തിൽ വെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.