ന്യൂഡൽഹി: ജാമിഅയിൽ ഞായറാഴ്ച നടന്ന സംഭവങ്ങൾക്കു പിന്നാലെ ഡൽഹിയുടെ കൂടുതൽ പ്രദേശങ്ങളിൽ സംഘർഷം. വടക്കു കിഴക്കൻ ഡൽഹിയിലെ സീലംപുരിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസുമായുണ്ടായ ഉരസലിനെ തുടർന്ന് പൊലീസ് ബൂത്ത് കത്തിച്ചു. ഒരു സ്കൂൾ ബസും നിരവധി വാഹനങ്ങളും കേടുവരുത്തി. പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. ദരിയഗഞ്ചിലും സംഘർഷാവസ്ഥയുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനും ജാമിഅയിലെ പൊലീസ് അതിക്രമങ്ങൾക്കുമെതിരെ തുടർച്ചയായ രണ്ടാം ദിവസമാണ് സീലംപുരിൽ ജനങ്ങൾ സംഘടിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രകടനം സമാധാനപരമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും പ്രതിഷേധ പ്രകടനത്തിന് ഒത്തുകൂടിയവരെ പൊലീസ് തടഞ്ഞതോടെയാണ് ജനം രോഷാകുലരായത്.
പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഇതോടെ ജനം പൊലീസ് ബൂത്തിന് തീയിട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനം തിരിച്ച് കല്ലെറിഞ്ഞു. ഈ ഏറ്റുമുട്ടലിനിടയിലാണ് വാഹനങ്ങൾക്ക് കേടുപറ്റിയത്. ഏറെ സംഘർഷ സാധ്യതയുള്ള പ്രദേശമാണ് സീലംപുർ. സംഭവത്തെ തുടർന്ന് കൂടുതൽ പൊലീസ് എത്തിയതോടെ ജനം വൈകീട്ട് വീണ്ടും സംഘടിച്ചു. മുതിർന്ന പ്രാദേശിക നേതാക്കളിലൂടെ നടത്തിയ അഭ്യർഥനകൾക്കൊടുവിലാണ് സ്ഥിതി സാധാരണനിലയിലായത്. എന്നാൽ, സംഘർഷാവസ്ഥ നിലനിൽക്കുന്നു. സീലംപുരിലെ സംഘർഷത്തിെൻറ പ്രതിഫലനമെന്നോണമാണ് ദരിയഗഞ്ചിൽ ആളുകൾ കടയടപ്പിക്കാനും സംഘടിക്കാനും തുടങ്ങിയത്. വൻപൊലീസ് സന്നാഹം ഇവിടെയെത്തി.
ഡൽഹിയിലെ ക്രമസമാധാന ചുമതലയുടെ പൂർണ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇതിനിടെ, ജാമിഅ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള കാമ്പസുകളിൽ ചൊവ്വാഴ്്ചയും പ്രകടനങ്ങൾ നടന്നു. ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥികൾ വൈകീട്ട് മെഴുകുതിരി ജ്വാല തെളിച്ചു. ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിലും മദ്രാസ് യൂനിവേഴ്സിറ്റിയിലും പ്രകടനങ്ങൾ നടന്നു.
Situation is quite tense in #seelampur area. pic.twitter.com/kuRlHaUHIj
— Vikas Tripathi (@vikasjournolko) December 17, 2019
After Jamia now Jafrabad & Seelampur #CAAProtests @DelhiPolice pic.twitter.com/vPE4unSG6q
— Shamsher Singh. (@ShamsherSLive) December 17, 2019
Heavy clashes with intense stone pelting by more than a thousand protesters has gone for more than an hour in Seelampur #Delhi #DelhiProtest #CABProtest pic.twitter.com/ZArz4LO0gG
— Devjyot Ghoshal (@DevjyotGhoshal) December 17, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.