ഷാജഹാൻപുർ: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരായ ബലാത്സം ഗ കേസിൽ ഇരയായ വിദ്യാർഥിനി തെളിവുകൾ കൈമാറി. ശനിയാഴ്ചയാണ് 43 വിഡിയോകളടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയത്. വെള്ളിയാഴ്ച പരാതിക്കാരിയെ ചോദ്യംചെയ്ത അന്വേഷണസംഘം ചിന്മായാനന്ദിെൻറ കിടപ്പുമുറിയിൽനിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ പരാതിക്കാരിയുമായി ചിന്മയാനന്ദിെൻറ വീട്ടിലെത്തിയ സംഘം അഞ്ചുമണിക്കൂറോളം പരിശോധന നടത്തി. ശനിയാഴ്ച പരാതിക്കാരിയുടെ മാതാവിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ചിന്മായാനന്ദിെൻറ കിടപ്പുമുറിയിലെ സുപ്രധാന തെളിവുകൾ നീക്കിയതായി പരാതിക്കാരി ആരോപിച്ചു.
പെയിൻറടക്കം മാറ്റിയ കിടപ്പുമുറി പുതിയ രൂപത്തിലാണുള്ളത്. എന്നാൽ, മസാജ് ചെയ്യാൻ ഉപയോഗിച്ച രണ്ട് എണ്ണപ്പാത്രങ്ങൾ അന്വേഷണസംഘം കണ്ടെടുത്തതായി വിദ്യാർഥിനി പറഞ്ഞു. പീഡനത്തിനിരയായതായി ഒരു എൽഎൽ.ബി വിദ്യാർഥിനി തന്നോട് പറഞ്ഞതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.