ന്യൂഡൽഹി: റോഡ് നിർമാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 200 മീറ്റർ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി ഗ്രാമമായ അപ്പർ സിയാങിൽ ചൈനീസ് സൈന്യത്തെ ഇന്ത്യ തടയുകയായിരുന്നു. ഇതേ തുടർന്ന്, റോഡ് നിർമാണ ഉപകരണങ്ങൾ ഉപേക്ഷിച്ച് ചൈനീസ് സൈന്യം പിൻവാങ്ങിയെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ദോക്ലാം പ്രശ്നത്തിെൻറ പേരിൽ ഇന്ത്യയും ചൈനയും തമ്മിൽ നിരന്തരമായി സംഘർഷത്തിലായിരുന്നു. അതിർത്തിയിൽ ചൈന റോഡ് നിർമിക്കുന്നതാണ് ഇന്ത്യയെ പ്രേകാപിപ്പിച്ചത്. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരമായ സംഘർഷങ്ങൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.