ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കാൻ വ്യോമസേന അയക്കുന്ന പ്രത്യേക വിമാനത ്തിന് ചൈന മനഃപൂർവം അനുമതി നിഷേധിക്കുന്നുവെന്ന് ആരോപണം. ഇന്ത്യയുടെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾക്ക ് ചൈന മനഃപൂർവം തടസ്സം നിൽക്കുന്നുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്കായുള്ള വിമാനങ്ങൾക്ക് ചൈന അനുമതി വൈകിക്കുകയാണ്. ഫ്രാൻസിൽ നിന്നുള്ള വിമാനത്തിനും ഇത്തരത്തിൽ അനുമതി വൈകിപ്പിച്ചു. ഇന്ത്യ നൽകുന്ന സഹായങ്ങൾ വേണ്ടെങ്കിലും പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് ചൈന തടസം നിൽക്കുന്നതെന്തിനാണെന്ന് അധികൃതർ ചോദിച്ചു.
എയർഫോഴ്സിെൻറ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ പൗരൻമാെര നാട്ടിലെത്തിക്കുന്നതിന് ചൈനയിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ വിമാനത്തിൽ ചൈനക്കുള്ള അവശ്യമരുന്നുകളും അയക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിമാനത്തിന് ചൈന ഇതുവരെ അനുമതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.