െചന്നൈ: സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് രാജിവെച്ച മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണി നഗരത്തിലെ ഗ്രീൻവേസ് റോഡിലെ ഒൗദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ഒൗദ്യോഗിക വാഹനം നേരത്തേ വിട്ടുകൊടുത്തിരുന്നു. രാജിയെ തുടർന്ന് മൂന്നാഴ്ചയായി ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഒന്നാം ബെഞ്ചിെൻറ കോടതി മുറി അടച്ചിട്ടിരിക്കുകയാണ്.
സെപ്റ്റംബർ ആറിനാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. രാജിക്കത്ത് ഒൗദ്യോഗികമായി അംഗീകരിച്ച് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുകയോ പകരം ചുമതല നൽകുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.