ന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ മോദി സർക്കാർ ഇടപെടൽ വിവാദമായതിനിടെ ജസ്റ്റിസ് ചെലമേശ്വറിന് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത്. കർണാടക ജില്ല ജഡ്ജിയെ ഹൈകോടതി ജഡ്ജിയാക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ ന്യായീകരിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതി.
സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജി തുറന്ന വേദിയിൽ മുതിർന്ന മാധ്യമപ്രവർത്തകന് അഭിമുഖം നൽകിയതിന് പിന്നാലെയാണ് നിയമമന്ത്രി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരിക്കുന്നത്. ഹാർവാഡിലെ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ് ജസ്റ്റിസ് ചെലമേശ്വറുമായി തുറന്ന വേദിയിൽ അഭിമുഖം നടത്തിയത്.
കർണാടക ജില്ല ജഡ്ജി പി. കൃഷ്ണ ഭട്ടിനെതിരെ പ്രതികാര നടപടി കൈക്കൊള്ളുന്നതിനെതിരെ ജസ്റ്റിസ് ചെലമേശ്വർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും 22 ജഡ്ജിമാർക്കും 22പേജ് കത്തെഴുതുകയും ഇത് മാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു. ഭട്ടിെൻറ ഹൈകോടതി ജഡ്ജി നിയമനം തടഞ്ഞുവെച്ചതിനെതിരെയായിരുന്നു ജസ്റ്റിസ് ചെലമേശ്വർ പ്രതിഷേധം അറിയിച്ചത്. ജസ്റ്റിസ് ചെലമേശ്വർ എഴുതിയ കത്തിെൻറ സ്വാധീനമെന്നോണം കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്, ജില്ല ജഡ്ജിക്കെതിരെ തുടങ്ങിയ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിനെ ഖണ്ഡിക്കാൻ, ജഡ്ജി പി. കൃഷ്ണ ഭട്ടിനെതിരെ ഒരു വനിത നൽകിയ പരാതി ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതിെൻറ പേരിലാണ് ഭട്ടിെൻറ സ്ഥാനക്കയറ്റത്തിന് മോദി സർക്കാർ തടയിട്ടതെന്ന് ന്യായീകരിക്കുകയാണ് കത്തിൽ. ജില്ല ജഡ്ജിക്കെതിരായ പരാതി െതാഴിലിടത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കമ്മിറ്റിക്ക് കൈമാറേണ്ടതായിരുന്നുവെന്നും അതുണ്ടായില്ലെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാൽ, ഇത്തരമൊരു നടപടിക്ക് പഴുതില്ലാത്ത പരാതിയായിരുന്നു വനിത അഭിഭാഷകയുടേതെന്നും ജഡ്ജി നിയമനത്തിെൻറ സമയത്ത് വന്ന ഇൗ പരാതിയുടെ ഉദ്ദേശ്യം പ്രകടമാണെന്നുമാണ് സുപ്രീംകോടതി വൃത്തങ്ങൾ പറയുന്നത്്. മുൻ കർണാടക ചീഫ് ജസ്റ്റിസ് സുഭ്റോ കമാൽ മുഖർജി നടത്തിയ അന്വേഷണത്തിൽ കൃഷ്ണ ഭട്ടിനെതിരായ പരാതി വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.