വ്യാജ പാസ്പോർട്ട് കേസിൽ ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് കോടതി

ന്യൂഡൽഹി: വ്യാജ പാസ്പോർട്ട് ചമച്ച കേസിൽഅധോലോക നായകൻ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് പട്യാല ഹൗസ് കോടതി. രാജേന്ദ്ര സദാശിവ് നികൽജി എന്ന ഛോട്ടാ രാജനൊപ്പം മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരായ ജയശ്രീ ദത്താത്രേയ റഹാതോ, ദീപക് നട്വർലാൽ, ലളിത ലക്ഷ്ണൺ എന്നിവരുടെ സഹായത്തോടെ മോഹൻ കുമാർ എന്ന പേരിൽ ഛോട്ടാരാജൻ വ്യാജ പാസ്പോർട്ട് നിർമിച്ചുവെന്നായിരുന്നു കേസ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ മൂന്നുപേരും ഇപ്പോൾ ജാമ്യത്തിലാണ്.

മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മയക്ക് മരുന്ന് കടത്തൽ തുടങ്ങിയ 85ഓളം കേസുകളാണ് ഛോട്ടാരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 2015ൽ ഇൻഡനോഷ്യൻ പൊലീസാണ് ഛോട്ടാരാജനെ ഇന്ത്യക്ക് കൈമാറിയത്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്,

Tags:    
News Summary - chhota Rajan, 3 Retired Govt Officials Convicted in Fake Passport Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.