റായ്പുർ: ബി.ജെ.പിയെ നിഷ്പ്രഭമാക്കി കോൺഗ്രസിന് അധികാരം തിരികെ നൽകിയ മുതിർന്ന നേതാവും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ഭൂപേഷ് ബാഘേലിനെ ഛത്തിസ്ഗഢ് മുഖ്യമന്ത്രി യായി തെരഞ്ഞെടുത്തു.
അഞ്ചു നാൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഞായറാഴ്ച ചേർന് ന കോൺഗ്രസ് നിയമസഭ കക്ഷി യോഗമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് റായ്പുരിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, തുടങ്ങിയവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ബാഘേൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കോൺഗ്രസ് അധികാരം പിടിച്ചെടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലും തിങ്കളാഴ്ചതന്നെയാണ് മന്ത്രിസഭകൾ ചുമതലയേൽക്കുന്നത്. എ.െഎ.സി.സി നിരീക്ഷകനായ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ഒടുവിൽ പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിഷയം വിട്ടതിനു പിറകെയാണ് അന്തിമ തീരുമാനം.
സംസ്ഥാനത്തെ കർഷകർക്ക് കാർഷിക വായ്പ എഴുതിത്തള്ളുന്നതായിരിക്കും മന്ത്രിസഭയുടെ ആദ്യ തീരുമാനമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.