ചെന്നൈ: ചെന്നൈയിൽ നിന്ന് ബംഗളുരു- മൈസൂരു റുട്ടിൽ അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന് വെള്ളിയാഴ്ച ബംഗളുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിക്കും.
ബുധനാഴ്ചകളിലൊഴികെ ചെന്നൈ സെൻട്രലിൽ നിന്ന് രവിലെ 5.50ന് പുറപ്പെടുന്ന വന്ദേഭാരത് 10.25ന് ബംഗളുരുവും 12.30നു മൈസൂരുവും എത്തും. തിരിച്ചു ഉച്ചക്ക് 01.5ന് മൈസൂരുവിൽ നിന്ന് പുറപ്പെടും. 2.55ന് ബംഗളുരുവിലും രാത്രി 7.35ന് ചെന്നൈയിലുമെത്തും. 180 കിലോമീറ്റർവെര വേഗത്തിൽ കുതിക്കാവുന്ന ഈ ട്രെയിനിന് ചെന്നൈക്കും മൈസുരുവിനുമിടയിൽ കാട്ട്പാടി, ജോലാർപേട്ട്, കെ.എസ്.ആർ ബംഗളുരു സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ശരാശരി മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിലാകും ഓടുക. വയനാടിൽ നിന്നുള്ളവർക്കടക്കം എളുപ്പത്തിൽ ചെന്നൈയിലെത്താം.
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരതിനാണ് തുടക്കമാകുന്നത്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.