ന്യൂഡൽഹി: കോവിഡ് വാക്സിൻ വില കേന്ദ്രസർക്കാർ മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിെൻറ ഭാഗമായി വാക്സിൻ നിർമ്മാതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച തുടങ്ങി. കോവിഷീൽഡിെൻറ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായും കോവാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക്കുമായാണ് ചർച്ച. വാക്സിൻ നയം മാറ്റിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ വാക്സിൻ നിരക്ക് കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു. കോവിഷീൽഡ് -780, കോവാക്സിൻ -1,410, സ്പുട്നിക് 1,145 രൂപ എന്നിങ്ങനെയാണ് വില പുതുക്കി നിശ്ചയിച്ചത്. വാക്സിന് അഞ്ച് ശതമാനം ജി.എസ്.ടിയും ചുമത്തും. ഇതുപ്രകാരം കോവിഷീൽഡ് -30, കോവാക്സിൻ -60, സ്പുട്നിക്-47 രൂപ എന്നിങ്ങനെയാണ് ജി.എസ്.ടി ചുമത്തുക. വാക്സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് 150 സർവീസ് ചാർജ് ഈടാക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മോദി സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയത്. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ വിതരണം ചെയ്യുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.