ന്യൂഡല്‍ഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംേകാടതി. മിശ്രവിവാഹങ്ങൾക്കെതിരെ ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മിശ്രവിവാഹിതരെ സംരക്ഷിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും ഇല്ലെങ്കിൽ മാർഗരേഖ പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
മിശ്രവിവാഹങ്ങളുടെ പേരില്‍ ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന ദുരഭിമാന കൊലപാതകങ്ങള്‍ തടയുന്നതിനടക്കം അമിക്കസ് ക്യൂറി രാജു രാമചന്ദ്രന് നല്കിയ നിര്‍ദേശങ്ങളില്‍ കേന്ദ്രസർക്കാറിനോട് പ്രതികരണം അറിയാക്കാനും കോടതി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഉത്തരവിറക്കുന്നതുസംബന്ധിച്ച് സാധ്യമായ വഴികള്‍ ആലോചിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു. നിയമകമീഷെൻറ ശിപാർശ കേന്ദ്രം പരിഗണിച്ചുവരുകയാണെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.