ന്യൂഡൽഹി: ദലിത് രോഷത്തിൽ സ്വന്തം നടപടി തള്ളിപ്പറഞ്ഞ കേന്ദ്ര സർക്കാർ തങ്ങൾ തകർത ്ത അതേ സ്ഥാനത്തുതെന്ന ഡൽഹി തുഗ്ലക്കാബാദിലെ ‘രവിദാസ് മന്ദിർ’ പുനർനിർമിക്കാമെ ന്ന് സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രത്തിെൻറ ആവശ്യപ്രകാരം ആറു നൂറ്റാണ്ട് പഴക്കമ ുള്ള രവിദാസ് മന്ദിർ പൊളിച്ചുനീക്കാനുള്ള വിധി ആഗസ്റ്റിൽ പുറപ്പെടുവിച്ച ജസ്റ്റി സ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചുതന്നെ അതേ സ്ഥാനത്ത് പുനർനിർമിക്കാനുള്ള ഹരജി വിധിപറയാനായി ഇൗ മാസം 23ലേക്ക് മാറ്റി. മന്ദിർ പൊളിച്ചതിെൻറ പേരിൽ പ്രക്ഷോഭവും പ്രതിേഷധവും നടത്തുന്നത് തടയണെമന്ന് നേരത്തെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്ന അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നേരത്തെ നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടാക്കാൻ 200 ചതുരശ്രമീറ്റർ സ്ഥലം വിട്ടുനൽകാമെന്ന് വെള്ളിയാഴ്ച അറിയിച്ചു. ഗുരു രവിദാസിെൻറ ആരാധകരുടെ വിശ്വാസം മാനിച്ചാണ് കേന്ദ്ര സർക്കാർ മന്ദിർ പുനർ നിർമിക്കാനുള്ള സ്ഥലം അനുവദിക്കുന്നതെന്ന് അദ്ദേഹം ബോധിപ്പിച്ചു.
ആഗസ്റ്റ് പത്തിനാണ് മന്ദിർ പൊളിച്ചു നീക്കി, നടത്തിപ്പുകാരായ ഗുരു രവിദാസ് ജയന്തി സമാരോഹ് സമിതിയിൽനിന്നു സ്ഥലം ഡൽഹി വികസന അതോറിറ്റി ഏറ്റെടുത്തത്. തുടർന്ന് മന്ദിർ പൊളിച്ചുനീക്കിയതിനെതിരെ 18 സംഘടനകൾ സമരരംഗത്തുണ്ടെന്നും പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാറുകളോട് ക്രമസമാധാന നില സംരക്ഷിക്കാൻ ആവശ്യപ്പെടണമെന്നും അറ്റോണി ജനറൽ ആവശ്യപ്പെട്ടു. എല്ലാം രാഷ്ട്രീയമായി കാണരുതെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് രാഷ്ട്രീയ നിറം നൽകാൻ ഭൂമിയിലൊരാൾക്കും കഴിയില്ലെന്നും ഒാർമിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര, രവിദാസ് മന്ദിർ പൊളിച്ചതിനെതിരെ പ്രക്ഷോഭവും ധർണയുമായി ആരെങ്കിലും ഇറങ്ങിയാൽ അവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, കോടതിയലക്ഷ്യ നടപടിയെ ഭയക്കാതെ പൊളിച്ചുനീക്കിയ സ്ഥാനത്ത് മന്ദിർ പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ആദ്യപ്രക്ഷോഭം ഞെട്ടിക്കുന്ന പ്രതികരണമാണുണ്ടാക്കിയത്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽനിന്നുമെത്തിയ രവിദാസിെൻറ അനുയായികളായ ദലിതുകൾ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കി. രാവിലെ റാലിക്കെത്തിയ സമരക്കാരിൽ പലരും പിരിഞ്ഞുപോകാതെ തുഗ്ലക്കാബാദിൽ മന്ദിർ പൊളിച്ച സ്ഥാനത്ത് രവിദാസിെൻറ വിഗ്രഹം സ്ഥാപിക്കാനായി വൈകീട്ട് നടത്തിയ മാർച്ച് അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അടക്കം നൂറോളം പേരെ അറസ്റ്റ് ചെയ്താണ് ഡൽഹി പൊലീസ് പ്രതിഷേധം അടിച്ചമർത്തിയത്. പൊലീസ് സ്റ്റേഷൻ താൽക്കാലിക കോടതിയാക്കി അവിടേക്ക് ജഡ്ജിയെ കൊണ്ടുവന്ന് വിചാരണ നടത്തി റിമാൻഡ് ചെയ്യിച്ചാണ് അറസ്റ്റിലായവരെ ജയിലിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.