ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അന്തർസം സ്ഥാന തൊഴിലാളികൾക്ക് എല്ലാവിധ സഹായവും നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. ഭക്ഷണവും താമസസൗകര്യവും മരുന്നും മൊബൈൽ ഫോൺ സൗകര്യവും വിഡിയോേകാൾ സംവിധാനവുമടക്കം ഉറപ്പുവരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന ഇവർക്കായി, സുപ്രീംകോടതിയുടെ മാർഗനിർദേശപ്രകാരമുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച് അയച്ച നിർദേശത്തിൽ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ, അപ്രതീക്ഷിത പ്രതിസന്ധിയിൽ അകപ്പെട്ട ഇവർക്ക് മാനസികമായ കരുത്തു നൽകുന്നതിന് കൗൺസലർമാരോ വിവിധ മതപണ്ഡിതരുടെയോ സേവനം ലഭ്യമാക്കണമെന്നും സുപ്രീംകോതി ഉത്തരവിലുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം അതതു സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പു വഴി നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്മനാട്ടിൽനിന്ന് അകന്ന് തീർത്തും അരക്ഷിതാവസ്ഥയിൽ കഴിയുന്ന ഇവരോട് മാനുഷികമായി പെരുമാറണം. എങ്ങനെയെങ്കിലും നാട്ടിലെത്താൻ ശ്രമിക്കാൻ സാധ്യതയുള്ള ഇവരെ സമചിത്തതയോടെ കൈകാര്യം ചെയ്യണം. അതതു പ്രാദേശിക ജനവിഭാഗങ്ങളുടെ അവഗണനയും അവഹേളനവും നേരിടാൻ സാധ്യത ഉള്ള ഇടങ്ങളിൽ ഇക്കാര്യവും ശ്രദ്ധിക്കണം- ഉത്തരവിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.