ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സി.ബി.െഎ റെയ്ഡ്. ഡൽഹി സർക്കാറിെൻറ ‘േടാക് ടു എ.കെ’ (കെജ്രിവാളിനോട് സംസാരിക്കൂ) എന്ന സമൂഹ മാധ്യമങ്ങളിലൂടെയുള്ള കാമ്പയിനുമായി ബന്ധപ്പെട്ട് ക്രമേക്കട് നടന്നതായ പരാതിയെ തുടർന്നാണ് റെയ്ഡ്.
പരിപാടിയുടെ പ്രചാരണത്തിനായി സ്വകാര്യ കമ്പനിക്ക് ഒന്നരക്കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ജൂലൈയിലാണ് പരിപാടി തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന് ബദലായി ഡൽഹി സർക്കാർ തുടങ്ങിയ പ്രചാരണ പരിപാടി ദിവസങ്ങൾക്കുള്ളിൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ് വകവെക്കാതെ നടപ്പാക്കിയ പദ്ധതി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് പരാതി.
റെയ്ഡ് നടന്നിട്ടില്ലെന്നും സിസോദിയയുടെ മൊഴി രേഖപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് സി.ബി.െഎയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.