ന്യൂഡൽഹി: ഉന്നാവ് ഇരയെയും അഭിഭാഷകനെയും വാഹനമിടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി സി.ബി.െഎക്ക് രണ്ടാഴ്ചകൂടി നീട്ടിന ൽകി. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഭിഭാഷകെൻറ ചികിത്സാചെലവിലേക്ക് അഞ്ചുലക്ഷം രൂപ നൽകാനും ഉത്തർപ്രദേശ് സർക്കാറിനോട് കോടതി നിർദേശിച്ചു.
14 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആഗസ്റ്റ് ഒന്നിന് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഞായറാഴ്ച തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ച സി.ബി.െഎ നാലാഴ്ചകൂടി സമയം ആവശ്യപ്പെടുകയായിരുന്നു. ഇരയുടെയും അഭിഭാഷകെൻറയും മൊഴി കേസിൽ നിർണായകമാണെന്നും എന്നാൽ, അത് രേഖപ്പെടുത്താൻ അവരുടെ ആരോഗ്യനില അനുവദിക്കുന്നില്ലെന്നും സി.ബി.െഎ ബോധിപ്പിച്ചു. തുടർന്നാണ് രണ്ടാഴ്ച സമയം അനുവദിച്ച് കേസ് സെപ്റ്റംബർ ആറിലേക്കു മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.