ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻധനമന്ത്രിയും കോൺഗ്രസ് നേതാവുമാ യ പി. ചിദംബരത്തിനും മറ്റുമെതിരെ സി.ബി.ഐ പ്രേത്യക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം വരെ തിഹാർ ജയിലിലായിരുന്ന ചിദംബരം ഇപ്പോൾ കള്ളപ്പണ കേസിൽ ചോദ്യം ചെ യ്യലിന് എൻഫോഴ്സ്മെൻറിെൻറ കസ്റ്റഡിയിലാണ്. ഇതിനിടെ, സി.ബി.ഐയുടെ കേസിൽ പതിവു ജ ാമ്യം അനുവദിക്കുന്നതിന് എതിരായ ഡൽഹി ഹൈകോടതി വിധി ചോദ്യം ചെയ്യുന്ന ചിദംബരത്തി െൻറ ഹരജി, സുപ്രീംകോടതി വിധിപറയാൻ മാറ്റി.
ചിദംബരത്തിന് പുറമെ മകൻ കാർത്തി ചിദ ംബരം, മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വ്യവസായി പീറ്റർ മുഖർജി, ചാർട്ടേർഡ് അക്കൗണ്ടൻറ് എസ്. ഭാസ്ക്കരരാമൻ, നിതി ആയോഗ് മുൻ സി.ഇ.ഒ സിന്ധുശ്രീ കുള്ളർ, ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയ മുൻസെക്രട്ടറി അനൂപ് പൂജാരി (ഇരുവരും ഐ.എൻ.എക്സ് വിദേശനിക്ഷേപാനുമതി ഘട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ), ഐ.എൻ.എക്സ് മുൻ ഉദ്യോഗസ്ഥൻ പ്രബോധ് സക്സേന, എ.എസ്.സി.എൽ ആൻഡ് ചെസ് മാനേജ്മെൻറ് സർവിസസ് മുൻഉദ്യോഗസ്ഥൻ രവീന്ദ്രപ്രസാദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. പീറ്റർ മുഖർജിക്കൊപ്പം തടവുശിക്ഷ അനുഭവിക്കുന്ന ഭാര്യ ഇന്ദ്രാണി മുഖർജി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ സി.ബി.ഐ നേരത്തെ അറസ്റ്റുചെയ്തത്. കേസിൽ 12 സാക്ഷികളുണ്ട്.
2007ൽ ഐ.എൻ.എക്സ് മീഡിയക്ക് 403 കോടി രൂപയുടെ വിദേശ നിക്ഷേപ അനുമതി ചട്ടവിരുദ്ധമായി നൽകിയെന്നതിന് ഇന്ത്യൻ ശിക്ഷ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐ.എൻ.എക്സ് മുൻ ഉദ്യോഗസ്ഥൻ പ്രബോധ് സക്സേന, എ.എസ്.സി.എൽ ആൻഡ് ചെസ് മാനേജ്മെൻറ് സർവിസസ് മുൻഉദ്യോഗസ്ഥൻ രവീന്ദ്രപ്രസാദ് തുടങ്ങി ആകെ 15 പേർക്കെതിരെയാണ് കുറ്റപത്രം.
2007ലെ ഇടപാടിനെക്കുറിച്ച് 10 വർഷത്തിനു ശേഷം 2017 മേയ് 15നാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിനും അറസ്റ്റുകൾക്കും ശേഷം സമർപ്പിച്ച കുറ്റപത്ര പ്രകാരം, ഈ ഇടപാടിൽ കോഴ കൈമറിഞ്ഞുവെന്നും വ്യാജരേഖ ചമച്ചുവെന്നും നികുതി വെട്ടിപ്പു വഴി ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നും കുറ്റപ്പെടുത്തുന്നു. അന്ന് മൂന്നരക്കോടിയുടെ കോഴ വാങ്ങിയെന്നാണ് പറഞ്ഞതെങ്കിൽ, കുറ്റപത്ര പ്രകാരം ചിദംബരവും മകനും വാങ്ങിയ കോഴ 10 ലക്ഷമാണ്. യഥാർഥ കോഴയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് സി.ബി.ഐ വാദിക്കുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ചിദംബരത്തിന് ജാമ്യം നൽകുന്നതിനെ സി.ബി.ഐ സുപ്രീംകോടതിയിൽ വീണ്ടും എതിർത്തു. രാജ്യം വിടാം, സാക്ഷിയെ സ്വാധീനിക്കാം തുടങ്ങിയവയാണ് കാരണമായി പറഞ്ഞത്. ലോകം അറിയുന്ന ഒരാളെ ഇങ്ങനെ ജയിലിൽ ഇടുന്നത് അവമതിക്കാൻ വേണ്ടി മാത്രമാണെന്ന് ചിദംബരത്തിനു വേണ്ടി ഹാജരായ കപിൽ സിബൽ, അഭിഷേക് സിങ്വി എന്നിവർ പറഞ്ഞു.
ചിദംബരത്തിെൻറ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വിദേശയാത്രക്ക് ചിദംബരം അപേക്ഷിച്ചിട്ടില്ല. ഇതിനെല്ലാമിടയിൽ ചിദംബരം എങ്ങനെ രാജ്യം വിടാനാണെന്ന് അവർ ചോദിച്ചു. 74കാരനായ ചിദംബരത്തിന് ജയിൽവാസത്തിനു ശേഷം ആറു കിലോഗ്രാം തൂക്കം കുറഞ്ഞതും ശൈത്യകാലം വരുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
ചിദംബരം 15ാം പ്രതി
ന്യൂഡൽഹി: സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 15ാമത്തെ പ്രതിയാണ് മുൻധനമന്ത്രി പി. ചിദംബരം. നാലു പേർ ഐ.എ.എസുകാർ. എം.പിമാരായ ചിദംബരത്തെയും മകൻ കാർത്തിയേയും മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയ പ്രേരിതമാണ് കേസെന്ന് ചിദംബരത്തിെൻറ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ്വി എന്നിവർ വാദിക്കുന്നു. ഐ.എൻ.എക്സ് മീഡിയ ഉടമകളിൽ ഒരാളായ, മകളെ കൊലപ്പെടുത്തിയെന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജി മാപ്പുസാക്ഷിയായി നൽകിയ മൊഴിക്കു പുറമെ, പേരു വെളിപ്പെടുത്താൻ കഴിയാത്ത മറ്റൊരു സാക്ഷിയും കേസിലുണ്ടെന്നാണ് സി.ബി.ഐ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.