ചണ്ഡിഗഢ്: ബലാത്സംഗ കുറ്റത്തിന് ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീമുമായുള്ള ബന്ധം പവിത്രമാണെന്ന് വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ. ഗുർമീതിനെയും തന്നെയും ആശ്രമത്തെയും കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം കള്ളമാണ്. ഇപ്പോഴത്തെ തെൻറ മാനസിക നിലയെക്കുറിച്ച് വിശദീകരിക്കാനാവുന്നില്ല. ഒളിവിലായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, പിതാവിെൻറ അറസ്റ്റിനെ തുടർന്ന് വിഷാദാവസ്ഥയിലായിരുന്നു താനെന്നും അറസ്റ്റിനു മുമ്പ് ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
പിതാവിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും അക്രമസംഭവങ്ങളിൽ ആരെങ്കിലും തന്നെ കണ്ടിട്ടുണ്ടോ? -‘പപ്പയുടെ മാലാഖ’ എന്നറിയപ്പെടുന്ന ഹണിപ്രീത് ചോദിച്ചു. പപ്പയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതൊന്നും തനിക്ക് മനസ്സിലാവുന്നില്ല. പിതാവും പുത്രിയും തമ്മിലെ ബന്ധം എങ്ങനെ തെറ്റാവും? പിതാവ് പുത്രിയെ തൊടുന്നതും പരസ്പരം സ്നേഹിക്കുന്നതും തെറ്റാണോ? ഇതേക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന മുൻ ഭർത്താവ് തനിക്കിപ്പോൾ ആരുമല്ല. അയാളെക്കുറിച്ച് സംസാരിക്കാൻ തയാറുമല്ല ^ചോദ്യത്തിന് മറുപടിയായി ഹണിപ്രീത് വ്യക്തമാക്കി.
എന്തുകൊണ്ട് ഒളിവിൽ കഴിഞ്ഞു എന്ന ചോദ്യത്തോട് ഹണിപ്രീത് ഇങ്ങനെ പ്രതികരിച്ചു: പപ്പയുടെ അറസ്റ്റ് സൃഷ്ടിച്ച വിഷാദാവസ്ഥമൂലവും നിയമവശങ്ങളെക്കുറിച്ച് അറിയാത്തതിനാലുമാണ് ഇതുവരെ പൊലീസിന് മുന്നിൽ ഹാജരാകാതിരുന്നത്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കും. താനും പപ്പയും ഒരിക്കലും കുറ്റക്കാരല്ല. ഭാവിയിൽ തങ്ങളുടെ നിരപരാധിത്വം തെളിയും. ആശ്രമത്തിൽ മാനഭംഗമടക്കമുള്ള ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.