ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്നോവിൽ നടന്ന പ്രതിഷേധറാലിക്കിടെ അറസ്റ്റിലായവരുടെ ചിത്രങ്ങൾ ഹോ ർഡിങ്ങുകളിലാക്കി റോഡരികിൽ പ്രദർശിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിസംബറിൽ ലഖ്നോവിൽ നടന്ന പ്രതിഷേധറാലി ക്കിടെ സംഘർഷമുണ്ടാവുകയും ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പൊതുമുതൽ നശിപ്പിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായവരുടെ ചിത്രങ്ങളും വിലാസവുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ആർ ദരാപുരി, സാമൂഹിക -രാഷ്ട്രീയ പ്രവർത്തകൻ സദഫ് ജാഫർ, അഭിഭാഷകൻ മുഹമ്മദ് ഷുഐബ്, നാടക പ്രവർത്തകൻ ദീപക് കബീർ എന്നിവരും ഉൾപ്പെടുന്നു.
സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതിെൻറ നഷ്ടപരിഹാരം ഇവർ നൽകണമെന്നും അല്ലാത്തപക്ഷം സ്വത്ത് പിടിച്ചെടുക്കുമെന്നും ഹോർഡിങ്ങിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിർദേശ പ്രകാരാമാണ് അറസ്റ്റിലായവരുടെ ചിത്രങ്ങൾ റോഡരികിൽ പ്രദർശിപ്പിച്ചത്. കേസിൽ ഭൂരിഭാഗം പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മിക്കവർക്കും സർക്കാർ റിക്കവറി നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.