ന്യൂഡൽഹി: കോൺഗ്രസ് ജനാധിപത്യ മര്യാദകൾ പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിഭജനം പോലും കോൺഗ്രസിെൻറ തെറ്റായ നയങ്ങളിൽനിന്നാണ്. ദീർഘകാലം ഭരിച്ച കോൺഗ്രസ് വിതച്ച വിഷത്തിെൻറ ദുരന്തം അനുഭവിക്കാതെ ഇന്ത്യ ഒറ്റ ദിവസംപോലും കടന്നുപോകുന്നില്ല. ജവഹർലാൽ നെഹ്റുവിനു പകരം സർദാർ പേട്ടൽ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കിൽ മുഴുവൻ കശ്മീരും ഇന്ന് ഇന്ത്യയിലുണ്ടാകുമായിരുന്നുവെന്നും മോദി പറഞ്ഞു. ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് നടത്തിയ ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിലാണ് കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും നരേന്ദ്ര മോദി കടന്നാക്രമിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം പുരോഗതിയിലേക്ക് കുതിക്കേണ്ട ഇന്ത്യയെ കോൺഗ്രസ് തോൽപിച്ചുകളഞ്ഞൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ഭയപ്പാടിെൻറ അന്തരീക്ഷമാണെന്നും പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നും കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നുവെന്ന ആരോപണത്തിന് മറുപടിയെന്ന നിലയിലാണ്, കോൺഗ്രസ് ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ട എന്ന് മോദി പറഞ്ഞത്.രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിനു പകരം, ഒരു കുടുംബത്തിെൻറ താൽപര്യങ്ങെള സേവിക്കുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസും പണ്ഡിറ്റ് നെഹ്റുവും കാരണമാണ് ഇന്ത്യക്ക് ജനാധിപത്യം കിട്ടിയതെന്ന് എങ്ങനെ പറയാൻ കഴിയും? ചരിത്രം പരിശോധിച്ചാൽ നൂറ്റാണ്ടുകൾക്കുമുേമ്പ ഇന്ത്യയിൽ ജനാധിപത്യ സംസ്കാരം നിലനിന്നതായി മനസ്സിലാക്കാൻ കഴിയും.
ഇന്ത്യ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നതാണ്. കോൺഗ്രസിെൻറ സ്വാർഥലാഭത്തിനനുസൃതമായി രാജ്യം വിഭജിക്കപ്പെട്ടു. പ്രതിപക്ഷം ദുർബലമായിരുന്നു. മാധ്യമങ്ങൾ നിർലോപം പിന്തുണച്ചു. കോൺഗ്രസ് സർക്കാറുകൾക്കെതിരെ പൊതുതാൽപര്യ ഹരജികളുണ്ടായില്ല. കോടതികളിെല നിയമനങ്ങൾപോലും കോൺഗ്രസ് തീരുമാനിച്ചു. 356ാം വകുപ്പ് പ്രയോഗിച്ച് 90 തവണ കേരളത്തിലടക്കം സംസ്ഥാന സർക്കാറുകളെ പിരിച്ചുവിട്ടവരാണ് ജനാധിപത്യം പറയുന്നത്. ഒരു കുടുംബത്തിെൻറ ആഗ്രഹമാണ് കോൺഗ്രസിലെ ജനാധിപത്യം. ഡിസംബറിൽ കോൺഗ്രസിന് പുതിയ പ്രസിഡൻറ് ഉണ്ടായി. തെരഞ്ഞെടുപ്പിലൂടെയാണോ വാഴിക്കലായിരുന്നോ അതെന്ന് മോദി ചോദിച്ചു.
12 കോൺഗ്രസ് കമ്മിറ്റികളിൽ അഞ്ചൊഴികെ സർദാർ വല്ലഭഭായി പേട്ടലിനെ പിന്തുണച്ചിട്ടും ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായതാണ് കോൺഗ്രസ് ചരിത്രം. ഭരണനേതൃത്വം പേട്ടലിനു കൊടുത്തിരുന്നെങ്കിൽ കശ്മീർ മുഴുവനായും ഇന്ന് ഇന്ത്യക്കൊപ്പം ഉണ്ടാകുമായിരുന്നു. മൂന്നരവർഷത്തിനിടയിൽ കഴിഞ്ഞ യു.പി.എ സർക്കാറുകളേക്കാൾ വേഗത്തിൽ രാജ്യത്തെ മുന്നോട്ടുനയിക്കാൻ കഴിഞ്ഞുവെന്ന് മോദി അവകാശപ്പെട്ടു. നുണകൾ പക്ഷേ, ആവർത്തിക്കുകയാണ് കോൺഗ്രസ്. കൂടുതൽ ചളി എറിയുന്തോറും കൂടുതൽ താമര വിരിയും.
ആന്ധ്രപ്രദേശിെൻറ പേരിൽ സഭയിൽ ബഹളംവെക്കുന്ന കോൺഗ്രസുകാർ രാഷ്ട്രീയ നാടകമാണ് നടത്തുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ മൂന്നു സംസ്ഥാനങ്ങൾ പിറന്നത് പ്രശ്നങ്ങളൊന്നുമില്ലാതെയാണ്. പാർലമെൻറ് അടച്ചിട്ട് ആന്ധ്രപ്രദേശ് കോൺഗ്രസ് വിഭജിച്ചത് തെരഞ്ഞെടുപ്പു നേട്ടം മുന്നിൽക്കണ്ടാണ്. മതിയായ വിഭവം കൊടുത്തതുമില്ല. എന്നിട്ടിപ്പോൾ അതിനായി മുദ്രാവാക്യം വിളിക്കുകയാണ്. ആന്ധ്ര പ്രദേശുകാരായ നീലം സഞ്ജീവ റെഡ്ഡിയെയും എൻ.ടി. രാമറാവുവിനെയും കോൺഗ്രസ് അപമാനിച്ചത് ചരിത്രം പരിശോധിക്കുന്നവർക്ക് അറിയാനാകുമെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.