ജയപൂർ: രാജസ്ഥാനിൽ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ബി.എസ്.പി എം.എൽ.എമാർ ഗെലോട്ട് സർക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് പാർട്ടി അധ്യക്ഷ മായാവതി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്പിയുടെ ആറ് എം.എല്‍.എമാരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗെലോട്ട് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പാർട്ടി ബി.എസ്.പി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്.പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ട് പിടിച്ചതാണെന്നും അശോക് ഗെലോട്ടിനെ പാഠം പഠിപ്പിക്കുമെന്നും മായാവതി പ്രതികരിച്ചിരുന്നു.
ബി.എസ്.പി അംഗങ്ങൾ കോണ്‍ഗ്രസില്‍ ലയിച്ചത് താൽകാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.
അതേസമയം, വിമത എം.എൽ.എമാർ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി സമര്‍പ്പിച്ച ഹരജി ഇന്ന് രാജസ്ഥാന്‍ ഹൈകോടതിയുടെ പരിഗണിക്കും. സമാനമായ ഹരജി ബി.എസ്.പിയും സമര്‍പ്പിച്ചിട്ടിണ്ട്.
ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗെലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.