ബംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഒാഫിസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്ചത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി. അഞ്ചു ദിവസമാണ് നിരീക്ഷണം. ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വസതിയിലാകും നിരീക്ഷണത്തിൽ കഴിയുക. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ‘കൃഷ്ണ’യായിരുന്നു അദ്ദേഹം ഒാഫിസായി ഉപയോഗിച്ചത്. ഇവിടുത്തെ ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒൗദ്യോഗിക ജോലികൾ വീട്ടിലിരുന്ന് നിർവഹിക്കുമെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടാനില്ലെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുമായി യെദിയൂരപ്പ നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ 97 ജീവനക്കാരിൽ 94 പേരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 77കാരനായ യെദിയൂരപ്പയെ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.