ബ്രിട്ടീഷ് ഇന്ത്യൻ ഫാർമസിസ്റ്റിനെ നാടുകടത്തിയേക്കും

ലണ്ടൻ: മുൻ ഭാര്യയുടെ ഉറ്റവരെ വധിച്ച കേസിൽ വിചാരണ നേരിടുന്നതിനായി ബ്രിട്ടീഷ് ഫാർമസിസ്റ്റ് അജിത് കുമാർ മുപ്പരപ്പുവിനെ ഇന്ത്യക്ക് കൈമാറാമെന്ന് ലണ്ടൻ കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന ഉറപ്പിലാണ് ഉത്തരവ്.

2023ൽ മുൻ ഭാര്യ സിരിഷ മുപ്പരപ്പുവിന്റെ ഹൈദരാബാദിലുള്ള കുടുംബാംഗങ്ങളെ ആഴ്‌സെനിക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. അമ്മ ഉമാ മഹേശ്വരി ആഴ്‌സെനിക് കലർന്ന ഭക്ഷണപദാർഥങ്ങൾ കഴിച്ച് മരിച്ചിരുന്നു. ഭാര്യയായിരുന്ന സിരിഷ മുപ്പരപ്പു വിവാഹമോചനക്കേസ് ഫയൽ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി.

Tags:    
News Summary - British-Indian pharmacist may be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.