സൂറത്ത്: വധുവിെൻറ മാതാവും വരെൻറ പിതാവും ഒളിച്ചോടിയ സംഭവത്തിനൊടുവിൽ വിവാഹം മുടങ്ങി. ഈ മാസം പത്തിനാണ് ഗുജറാത്തിലെ കട്ടർഗാമിൽനിന്നുള്ള 43കാരനായ പട്ടേലിനെയു ം നവ്സരിയിൽനിന്നുള്ള 42 കാരിയായ രവാലിനെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തിവരുകയാണ്. പട്ടേലും രവാലും കുട്ടിക്കാലം മുതലേ ഇഷ്ടത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഒരേ പ്രദേശത്തായിരുന്നു ഇരുവരുടെയും കുടുംബം താമസിച്ചിരുന്നത്. എന്നാൽ, രവാൽ മറ്റൊരാളെയാണ് വിവാഹം ചെയ്തത്.
പിന്നീട് തെൻറ മകനുവേണ്ടി രവാലിെൻറ മകളെ അന്വേഷിച്ചു പട്ടേൽ എത്തിയതോടെ സംഭവങ്ങളുടെ ഗതി മാറി. ഫെബ്രുവരി രണ്ടാംവാരം വിവാഹം നിശ്ചയിക്കുകയും അതിനുള്ള ഒരുക്കങ്ങളുമായി ഇരു കുടുംബങ്ങളും മുന്നോട്ടുപോവുകയും ചെയ്യുന്നതിനിടെയാണ് ഇരുവരെയും പെട്ടെന്ന് കാണാതായത്.
ഭാര്യയുടെ ഈ ചെയ്തിയിൽ തെൻറ കുടുംബം അമ്പരന്നിരിക്കുകയാണെന്ന് രവാലിെൻറ ഭർത്താവ് പ്രതികരിച്ചു. ഈ സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടു കുടുംബങ്ങളും പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഇരുവരുടെയും മടങ്ങിവരവിന് കാത്തിരിക്കുകയാണ്.
അതിനിടെ, മധ്യപ്രദേശിലെ ഉെജ്ജയിൻ ക്ഷേത്രത്തിൽ ഇവർ സന്ദർശനം നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം നടത്തിവരുന്നതായി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.