ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ തുടർന്ന് അർധരാത്രി തുറന്ന സുപ്രീംകോടതി ശനിയാഴ്ചയും തുറക്കും. കർണാടകയിൽ വിശ്വാസവോട്ട് നടത്താനുള്ള പ്രോടെം സ്പീക്കറായി ബി.ജെ.പി എം.എൽ.എ കെ.ജി. ബൊപ്പയ്യയെ ഗവർണർ കീഴ്വഴക്കങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരെ വെള്ളിയാഴ്ച രാത്രി സമർപ്പിച്ച ഹരജി ശനിയാഴ്ച രാവിലെ 10.30ന് കോടതി തുറന്ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കോൺഗ്രസും ജനതാദളുമാണ് ഹരജി സമർപ്പിച്ചത്. രാവിലെ 11 മണിക്ക് നിയമസഭ സമ്മേളനം ഗവർണർ വിളിച്ചുചേർത്തതിന് അരമണിക്കൂർ മുമ്പാണ് കേസ് പരിഗണിക്കുന്നത്.
സുപ്രീംകോടതി രജിസ്ട്രാറുടെ അനുമതിയോടെ വെള്ളിയാഴ്ച രാത്രിയാണ് ഹരജി ഫയൽ ചെയ്തത്. ഹരജി ഫയൽ ചെയ്യാൻ ചെന്ന അഭിഭാഷകരെ സുപ്രീംകോടതി സുരക്ഷ ജീവനക്കാർ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മുതിർന്ന നിയമസഭ സാമാജികനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുക എന്ന കീഴ്വഴക്കം തെറ്റിച്ച് മുൻ സ്പീക്കർ കൂടിയായ ബൊപ്പയ്യയെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പകരം ഏറ്റവും മുതിർന്ന സാമാജികനെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.
മുമ്പ് യെദിയൂരപ്പയുെട വിശ്വാസവോെട്ടടുപ്പുവേളയിൽ പക്ഷപാതപരമായി പ്രവർത്തിച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിരയായ ബൊപ്പയ്യയെ നിയമിച്ചത് വിശ്വാസവോെട്ടടുപ്പ് അട്ടിമറിക്കാനാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസവോെട്ടടുപ്പും അടക്കമുള്ള മുഴുവൻ നടപടികളും വിഡിയോ റെക്കോഡിങ് ചെയ്ത് അത് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. ഇൗ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച രാവിലെ തള്ളിയതായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.