ടൂൾകിറ്റ് കേസ്: ആക്ടിവിസ്റ്റ് ശാന്തനു മുലുകിന് ഇടക്കാല ജാമ്യം; നികിതയുടെ ഹരജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ആക്ടിവിസ്റ്റ് ശാന്തനു മുലുകിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി ബോംബൈ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച്. അറസ്റ്റിൽ നിന്നു 10 ദിവസത്തെ സംരക്ഷണമാണ് കോടതി നൽകിയത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കാം.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് നികിത ജേക്കബിന്‍റെ ഹരജിയിൽ വാദംകേൾക്കൽ തുടരുകയാണ്. ഹരജിയിൽ വിധി പറയുന്നത് വരെ നികിതക്കെതിരെ നടപടി എടുക്കില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.

ടൂൾ കിറ്റിൽ കർഷക സമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ റെഡ് ഫോർട്ട് ആക്രമണവുമായി ബന്ധപ്പെട്ടൊ ഉള്ള പരാമർശങ്ങൾ ഇല്ലെന്നും നികിതയുടെ അഭിഭാഷകൻ മിഹിർ ദേശായ് ബോംബെ ഹൈക്കോടതിയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള യാതൊന്നും ടൂൾ കിറ്റിലില്ലെന്നും അദ്ദേഹം അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്തുള്ള ഹൈക്കോടതിയിൽ സംരക്ഷണം തേടുന്നതിനെ എതിർത്താണ് ഡൽഹി പോലീസിനു വേണ്ടി ഹാജരായ ഹിതേൻ വെങ്കവൻകർ വാദങ്ങൾ നിരത്തിയത്. ഇടക്കാല ജാമ്യത്തിന്റെ കാര്യം മാത്രമാണ് ഇവിടെ പരിഗണിക്കുന്നതെന്നും അതിനെയും നിങ്ങൾ എതിർക്കുകയാണോ എന്നും വാദം കേട്ട ജസ്റ്റിസ് പി ഡി നായിക് ഡൽഹി പോലീസ് അഭിഭാഷകയോട് ചോദിച്ചു. തുടർന്നാണ് ഹരജിയിൽ വിധിയുണ്ടാകുന്നത് വരെ നികിതയെ അറസ്റ്റ് ചെയ്യില്ലെന്ന് ഹൈകോടതിയിൽ ഡൽഹി പൊലീസ് നിലപാട് അറിയിച്ചത്.

Tags:    
News Summary - Bombay High Court hears anticipatory transit bail plea by Nikita Jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.