ന്യൂഡൽഹി: ബോഫോഴ്സ് തോക്കിടപാടുമായി ബന്ധപ്പെട്ട അനുബന്ധ കേസിൽ രണ്ടുപേർക്ക് പ്രത്യേക സി.ബി.െഎ കോടതി തടവുശിക്ഷ വിധിച്ചു. ജയന്ത് ഒായിൽ മിൽ ഡയറക്ടർ അഭയ് വി. ഉദേശി, സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹരീഷ് പാണ്ഡ്യ എന്നിവർക്കെതിരെ പ്രത്യേക ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ലക്ഷ്മികാന്ത് ബിദ്വായ് ആണ് ശിക്ഷ വിധിച്ചത്.
പ്രതികൾ രണ്ടുവർഷംവീതം തടവുശിക്ഷ അനുഭവിക്കണം. 155എം.എം ഹൊവിറ്റ്സർ തോക്കുകൾ 400 എണ്ണം വാങ്ങാൻ 1986ൽ ഇന്ത്യ സ്വീഡിഷ് കമ്പനി ബോഫോഴ്സുമായി 1437 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടിരുന്നു. കരാർപ്രകാരം ആയുധകൈമാറ്റത്തിന് പ്രതിഫലമായി ഭക്ഷ്യോൽപന്നങ്ങൾ തിരിച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് കാപ്പി, ആവണക്കെണ്ണ, ഇവയുടെ ഉപോൽപന്നങ്ങൾ എന്നിവ കയറ്റിയയക്കാൻ സ്റ്റേറ്റ് ട്രേഡിങ് കോർപറേഷനെ (എസ്.ടി.സി) സർക്കാർ നോഡൽഏജൻസിയാക്കി.
ഇന്ത്യയിൽനിന്ന് ഇൗ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ലണ്ടൻ ആസ്ഥാനമായ അലക്സാണ്ടർ ക്രിച്ടൺ കമ്പനിയെ ബോഫോഴ്സും ചുമതലപ്പെടുത്തി. ആവണക്കെണ്ണയും അതിെൻറ ഉപോൽപന്നങ്ങളും നൽകാൻ ജയന്ത് ഒായിൽ മില്ലിനെയാണ് എസ്.ടി.സി കണ്ടെത്തിയത്. 56 മെട്രിക് ടൺ ഹൈേഡ്രാക്സി സ്റ്റിയറിക് ആസിഡ് ഹാംബർഗിലേക്ക് കയറ്റുമതി ചെയ്തെന്ന് വ്യാജരേഖ ചമച്ച് ജയന്ത് മിൽ എസ്.ടി.സിയെ കബളിപ്പിച്ചെന്നാണ് കേസ്. വ്യാജ കണക്ക് അലക്സാണ്ടർ ക്രിച്ടൺ കമ്പനിക്കും എസ്.ടി.സിക്കും കൈമാറി. കൃത്രിമം കണ്ടെത്തിയ എസ്.ടി.സി ഉദ്യോഗസ്ഥർ 1992ൽ സി.ബി.െഎക്ക് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.