റോത്തക്: ജമ്മു-കശ്മീരിലെ കഠ്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിെൻറ ഞെട്ടൺ മാറുംമുെമ്പ ഹരിയാനയിലും പെൺഹത്യ. ഹരിയാനയിലെ റോത്തകിൽ ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി അഴുക്കുചാലിൽ തള്ളിയ നിലയിൽ കണ്ടെത്തി. ഒമ്പതോ പത്തോ വയസ്സുള്ള പെൺകുട്ടിയുടെ കൈയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്.
പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലക്കുശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളിയതാണെന്നാണ് നിഗമനം. ദുരൂഹ സഹചര്യത്തിൽ പച്ച നിറത്തിലുള്ള ബാഗ് അഴുക്കുചാലിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. കുട്ടിയുടെ കൈ മൃഗങ്ങൾ ഭക്ഷിച്ചതാണെന്ന് സംശയിക്കുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാേല കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഗുജറാത്തിലെ സൂറത്തിൽ 11കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹത്തിൽ 80ലേറെ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കെണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അതിനിടെ കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കാണാതായ കുട്ടികളുടെ വിവരങ്ങൾ ഇതിനായി പരിശോധിക്കുന്നുണ്ട്. ഒഡിഷക്കാരിയാണ് പെൺകുട്ടിയെന്ന് കരുതുന്നതായി സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജ മാധ്യമങ്ങളോട് പറഞ്ഞു..
Body of a 9-year-old girl found inside a bag in a drain in Rohtak's Titauli village. Police begin investigation. #Haryana pic.twitter.com/ZbQ6Ljf4tL
— ANI (@ANI) April 16, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.