ബുദ്ധഗയ സ്ഫോടനക്കേസ്: അഞ്ചു പേർക്ക് ജീവപര്യന്തം

പട്ന: 2013ലെ ബുദ്ധഗയ സ്േഫാടനക്കേസിൽ അഞ്ച് പ്രതികളെ പ്രത്യേക എൻ.െഎ.എ കോടതി  ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളായ ഇംതിയാസ് അൻസാരി, ഹൈദർ അലി, മുജീബുല്ല, ഉമർ സിദ്ദീഖി, അസ്ഹറുദ്ദീൻ ഖുറൈശി  എന്നിവരെയാണ് ജഡ്ജി  മനോജ് കുമാർ സിൻഹ ശിക്ഷിച്ചത്. 50,000രൂപ വീതം പിഴയും വിധിച്ചു.  

ലോക പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബുദ്ധഗയയിൽ 2013  ജൂലൈ ഏഴിനാണ് സ്ഫോടന പരമ്പര ഉണ്ടായത്. ബുദ്ധ സന്യാസിമാരടക്കം നിരവധി പേർക്ക്  പരിക്കേറ്റിരുന്നു. 
കേസിലെ മറ്റൊരു പ്രതി തൗഫീഖ് അഹ്മദിക്ക് സംഭവം നടക്കുേമ്പാൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷം റിമാൻഡ് ഹോമിലേക്കയച്ചു. 

ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴക്കും പുറമെ ഹൈദർ അലിക്ക് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിമപ്രകാരം 10,000 രൂപ കൂടി പിഴ വിധിച്ചിട്ടുണ്ട്. ശിക്ഷെക്കതിരെ ഉയർന്ന കോടതിയെ സമീപിക്കുമെന്ന്  പ്രതികളുെട അഭിഭാഷകൻ സൂര്യ പ്രകാശ് സിങ് പറഞ്ഞു. 

Tags:    
News Summary - Bodh Gaya bomb blasts: All five convicts sentenced to life in prison -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.