അയോധ്യ: തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ ശേഷിപ്പുകൾ ലഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സുപ്ര ീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശേഷിപ്പുകൾ സൂക്ഷിക്കാനുള്ള സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പ്ര ദേശത്തെ മുസ്ലിംകളോട് സംസാരിച്ചതായി കമ്മിറ്റി കൺവീനർ സഫർയാബ് ജിലാനി പറഞ്ഞു. അടുത്ത ആഴ്ച ഡൽഹിയിൽ യോഗം ചേ ർന്ന് തീരുമാനമെടുക്കുമെന്ന് കമ്മിറ്റിയുടെ അഭിഭാഷകനായ രാജീവ് ധവാനുമായി സംസാരിച്ച ശേഷം ജിലാനി അറിയിച്ചു.
1992ൽ തകർത്ത മസ്ജിദിന്റെ ശേഷിപ്പുകൾ രാമക്ഷേത്രനിർമാണം തുടങ്ങുന്നതിനുമുമ്പ് നീക്കണമെന്നാണ് മുസ്ലിം കക്ഷികളുടെ ആവശ്യം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റ് രൂപവത്കരിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയത്.
ബാബരി മസ്ജിദ് കേസിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കക്ഷികളുമായി യോജിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിലെ ബാബരി മസ്ജിദ് സെൽ ചെയർമാൻ എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു. മസ്ജിദിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ അയോധ്യയിൽ അനുയോജ്യമായ ഭൂമി ലഭിച്ചിട്ടുണ്ടെന്ന് പണ്ഡിതനായ സയ്യിദ് ഇഖ്ലാഖ് അഹ്മസും അറിയിച്ചു.
രാം ജന്മഭൂമി ട്രസ്റ്റിൽ അംഗമാക്കിയില്ല; സമ്മർദം ശക്തമാക്കി ഗോപാൽ ദാസ്, അനുനയനീക്കം തള്ളി
അയോധ്യ: ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൽ അംഗമാക്കാത്തതിനെതിരായ രാം ജന്മഭൂമി ന്യാസ് പ്രസിഡൻറ് മഹന്ത് നൃത്യ ഗോപാൽ ദാസിെൻറ രോഷം തണുപ്പിക്കാൻ മൂന്നുനേതാക്കളെ നിയോഗിച്ച് ബി.ജെ.പി. അനുനയനീക്കം ഗോപാൽ ദാസ് തള്ളി. രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് പ്രഖ്യാപിച്ചപ്പോൾ, ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയവരെ അവഗണിെച്ചന്നായിരുന്നു ഗോപാൽ ദാസിെൻറ പരാതി. അയോധ്യയിലെ പാർട്ടി എം.എൽ.എ വേദ് പ്രകാശ് ഗുപ്ത, മേയർ ഋഷികേശ് ഉപാധ്യായ്, അയോധ്യ മഹാനഗർ പ്രസിഡൻറ് അഭിഷേക് മിശ്ര എന്നിവർ ഗോപാൽ ദാസിനെ കാണാൻ മണിറാം ദാസ് ക്ഷേത്രത്തിലെത്തിയപ്പോൾ ക്ഷേത്രകവാടത്തിൽ പുരോഹിതന്മാർ ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തൊട്ടുപിറകെ, ഗോപാൽദാസ് പുരോഹിതന്മാരുടെ അടിയന്തര യോഗം വിളിച്ചു. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള സന്ദേശത്തെതുടർന്ന് യോഗം ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.