ന്യൂഡൽഹി: രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ട മർദനത്തിനിരയായ ദലിത് യുവാവിെൻറ പി താവ് ആത്മഹത്യ ചെയ്തത്, മകന് നീതി ലഭിക്കാത്ത മനോവേദനയിലെന്ന് ബന്ധുക്കൾ. അന്വേ ഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ്, അന്ധനായ രത്തിരാം ജാ ദവ് വിഷം കഴിച്ചു മരിച്ചതെന്നും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ജാദവ് ആരോപിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മരിച്ച നിലയിലാണ് രത്തിരാമിനെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16നാണ് ഹരീഷ് ജാദവ് (28) എന്ന ദലിത് യുവാവിനെ ഒരു സംഘമാളുകൾ മർദിച്ചത്. ഇയാളുടെ ബൈക്ക് സ്ത്രീയെ ഇടിച്ചതിെൻറ പേരിലായിരുന്നു മർദനം. രണ്ടു ദിവസത്തിനുശേഷം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹരീഷ് മരിച്ചു. ഇയാൾക്ക് ഭാര്യയും നാല് പെൺകുട്ടികളുമുണ്ട്.
അതേസമയം, പൊലീസ് ഇക്കാര്യം നിഷേധിച്ചു. ആൾക്കൂട്ടത്തിെൻറ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്നതിന് തെളിവില്ലെന്നും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷം മാത്രമേ ഇക്കാര്യത്തിൽ അടുത്ത അന്വേഷണം സാധ്യമാകൂവെന്നും ആൽവാർ പൊലീസ് സൂപ്രണ്ട് പരിസ് ദേശ്മുഖ് പറഞ്ഞു. ഉമർ ഷേർ എന്നയാളും സഹായികളും ചേർന്നാണ് മർദിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹരീഷിെൻറ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതായി കാണിച്ച് അപകടത്തിൽപെട്ട സ്ത്രീയുടെ ബന്ധുക്കൾ ഹരീഷിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.