ബംഗളൂരു: മാറിമറിഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. അധികം ആഘോഷ പ്രകടനങ്ങൾ ഇല്ലാതെയാണ് ബി.ജെ.പി സർക്കാറിൻറെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കർണാടകയിൽ വൻ ആഘോഷ പരിപാടികൾക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവർത്തകർ തണുപ്പൻ മട്ടിലാണ് സത്യപ്രതിജ്ഞയെ കാണുന്നത്. ഒന്നര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. രാജ് ഭവന് പുറത്ത് പാർട്ടി പ്രവർത്തകരുടെ ഒറ്റപ്പെട്ട ആഘോഷ പ്രകടനങ്ങൾ നടന്നു.
Golden period for Karnataka set to return with Shri @BSYBJP swearing in as the Chief Minister of Karnataka at 9.00AM in Raj Bhavan. #BSYNammaCM pic.twitter.com/ocP4TSA15c
— BJP Karnataka (@BJP4Karnataka) May 17, 2018
േകവല ഭൂരിപക്ഷമായ 113 തികക്കാൻ ബി.ജെ.പിക്ക് എതിർപാർട്ടികളിൽനിന്ന് എട്ട് എം.എൽ.എമാരെക്കൂടി കൂേട്ടണ്ടിവരും. ഇതോടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനെ സാധൂകരിക്കുന്ന ഗുരുതര ആരോപണവുമായി ബി.ജെ.പിക്കെതിരെ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് എം.എൽ.എയും രംഗത്തെത്തി. ജെ.ഡി.എസ് എം.എൽ.എമാർക്ക് ബി.ജെ.പി 100 കോടി രൂപയും മന്ത്രിപദവുമാണ് വാഗ്ദാനം ചെയ്തതെന്ന് കുമാരസ്വാമി ആരോപിച്ചു.
ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സമീപിച്ചതായി കുട്ലഗിയിൽ നിന്നുള്ള കോൺഗ്രസ് ലിംഗായത്ത് എം.എൽ.എ അമരഗൗഡ ലിംഗനഗൗഡ പാട്ടീൽ ആരോപിച്ചു. എന്നാൽ, ആരോപണം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ നിഷേധിച്ചു. കോൺഗ്രസ്- ജെ.ഡി(എസ്) ലയനത്തിൽ അതൃപ്തിയുള്ള പത്തോളം എം.എൽ.എമാരെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഇൗശ്വരപ്പയും വ്യക്തമാക്കി.
104 ബി.ജെ.പി അംഗങ്ങളുടെയും ഒരു സ്വതന്ത്രെൻറയും പിന്തുണ കാണിച്ച കത്താണ് ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറിയത്. ഉച്ചക്ക് ശേഷം ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമിയും കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയും പത്തോളം എം.എൽ.എമാരും ചേർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. 77 കോൺഗ്രസ് എം.എൽ.എമാരും 38 ജെ.ഡി-എസ് എം.എൽ.എമാരും ബി.എസ്.പി, സ്വതന്ത്രൻ എന്നിവരും ഒപ്പിട്ട കത്താണ് ഇവർ ഗവർണർക്ക് ഹാജരാക്കിയത്. ബെള്ളാരി ഹൊസ്പേട്ടിൽനിന്നുള്ള എം.എൽ.എ ആനന്ദ്സിങ് കോൺഗ്രസ് ക്യാമ്പിലെത്തിയിട്ടില്ല. കഴിഞ്ഞതവണ ബി.െജ.പി ടിക്കറ്റിലും ഇത്തവണ കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ച ആനന്ദ്സിങ് ബി.ജെ.പി പാളയത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.