ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻെറയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയുടെയും പ്രസ്താവ നകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദ വയറിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിജിത് ബാനർജിയുടെ പ്രതികരണ ം.
ജി.എസ്.ടി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാറിനും ജി. എസ്.ടി പ്രശ്നങ്ങളില്ലാതെ നടപ്പാക്കാൻ സാധിക്കില്ല. ഡിമാൻഡ് വർധിപ്പിക്കാതെ കോർപ്പറേറ്റ് നികുതി ഇളവു കൊണ്ട് കാര്യമുണ്ടാവില്ല. ഗ്രാമീണ മേഖലയിൽ പണമെത്തിക്കുന്ന പദ്ധതികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവുവെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നതെന്നാണ് അഭിജിത് ബാനർജിയുടെ നേട്ടത്തിൽ രാഹുൽ സിൻഹയുടെ പരിഹാസം. അഭിജിത് ബാനർജിയെ പോലുള്ള ആളുകൾ സാമ്പത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്.
പിയൂഷ് ഗോയലിനെതിരെ രാഹുൽ
ന്യൂഡൽഹി: നൊബേൽ ജേതാവ് അഭിജിത് ബാനർജിക്കെതിരായ പരാമർശത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ആശയഭ്രാന്തന്മാർക്ക് വിദ്വേഷംകൊണ്ട് കണ്ണു കാണാതായിരിക്കുെന്നന്നും ആരാണ് പ്രഫഷനലുകൾ എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്നുമായിരുന്നു രാഹുലിെൻറ പ്രതികരണം.
അഭിജിത് ബാനർജി ‘ഇടതു പാളയ’ത്തിലുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം ഗോയൽ ആരോപിച്ചിരുന്നു. വ്യവസായമന്ത്രി തെൻറ പ്രഫഷനലിസത്തെ ചോദ്യം ചെയ്യുെന്നന്ന് ഒരു ചാനലിൽ അഭിജിത് ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ‘പ്രിയെപ്പട്ട ബാനർജീ, ഈ ആശയ ഭ്രാന്തന്മാർക്ക് വിദ്വേഷത്താൽ കണ്ണു കാണാതായിരിക്കുന്നു. പ്രഫഷനലുകൾ എന്താണെന്ന് അവർക്കറിയില്ല. ഒരു ദശകം എടുത്താലും അവരോട് അതു പറഞ്ഞു ഫലിപ്പിക്കാൻ താങ്കൾക്ക് കഴിയുകയില്ല’ -ബാനർജിയുടെ പ്രതികരണം ചേർത്തുവെച്ച് രാഹുൽ ട്വീറ്റ് ചെയ്തു. നേരത്തേ ഗോയലിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.